Thursday, December 2, 2021

പിറവിയുടെയും പുനർജ്ജന്മത്തിന്റെയും ചിത്രങ്ങൾ

ലോകമേ തറവാടിലെ ചിത്രങ്ങളെ മുൻനിർത്തി ഷിനോദ് അക്കരപ്പറമ്പിലിന്റെ ചിത്രങ്ങളിലേക്ക് ഒരു എത്തിനോട്ടം

പി സുധാകരൻ



തന്റെ സർഗ്ഗാത്മകമായ സ്വത്വം എന്താണെന്ന് അന്വേഷിക്കുന്ന വല്ലാത്ത ഒരുതരം അനിശ്ചിതാവസ്ഥയിലാണ് ഷിനോദന്റെ ആദ്യകാല ചിത്രങ്ങൾ പിറവിയെടുക്കുന്നത് 1990 കളിൽ. അന്ന് ഞങ്ങൾ രണ്ടുപേരും ഡൽഹിയിലാണ്. ജീവിതത്തിന്റെ  'മരണപ്പാച്ചിൽ' അറിഞ്ഞ കാലം. ജീവിക്കാനുള്ള നെട്ടോട്ടവും അതിന്റെ അനിശ്ചിതാവസ്ഥയുമെല്ലാം ഷിനോദിന്റെ ആദ്യകാല ചിത്രങ്ങളിൽ ഉണ്ടായിരുന്നു, കൂടെ ഗൃഹാതുരത്വവും. മഹാനഗരത്തിൽ, കരയ്ക്കു പിടിച്ചിട്ട മത്സ്യംപോലെ അകപ്പെട്ട ആ യുവാവ് തൻെറ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്ന ഓർമ്മകളെ , കോഴിക്കോടിന്റെ ഉൾപ്രദേശങ്ങളിലെ തന്റെ ഗ്രാമമായ കൊടുവള്ളിയുടെ പച്ചപ്പിനെ, ആ നഗരത്തിൽ നിന്നും ഓർത്തെടുത്തു, ചിത്രങ്ങൾ വരച്ചു. ആ ചിത്രങ്ങളിൽ നിറഞ്ഞത് വല്ലാത്ത ഒരുതരം ഏകാന്തതയായിരുന്നു, ഒറ്റപ്പെടലായിരുന്നു, നിർത്താതെ അലയുന്ന മനുഷ്യനായിരുന്നു. മുനീർക്കയിലെ ഇരുണ്ട തെരുവുകളിൽ കണ്ട കാഴ്ച്ചകളും അവയുടെ ഭീതിതമായ അവസ്ഥയും തന്റെ രാഷ്‌ട്രീയവും ഗൃഹാതുരതയുമെല്ലാം ചേർന്ന് വല്ലാത്ത ഒരു വിഹ്വലതയായിരുന്നു ആ ചിത്രങ്ങളിൽ. അതായിരുന്നു ഷിനോദ് അക്കരപറമ്പിൽ എന്ന കലാകാരന്റെ ആദ്യ ഘട്ടം. അജ്ഞാതരായ മനുഷ്യരുടെ ചിത്രങ്ങൾ, ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെട്ടവരുടെ ചിത്രങ്ങൾ, നിശ്ശബ്ദതയുടെ, സഹനത്തിന്റെ ചിത്രങ്ങൾ. അവയെല്ലാം തന്നെ  ഒരു തരത്തിൽ ദൃശ്യങ്ങളിലൂടെയുള്ള ചിന്തകളായിരുന്നു.


പിന്നീട് ഏകദേശം ഒന്നര പതിറ്റാണ്ടിനു ശേഷം, സർഗാത്മകതയുടെ പലവഴികളിലൂടെ,  ‘ദി വിസിബിൾ ആൻഡ് ഇൻവിസിബിൾ’ എന്ന പരമ്പരയിലെത്തുമ്പോൾ മനുഷ്യത്വത്തെക്കുറിച്ചുള്ള ഈ കലാകാരന്റെ വ്യാകുലതയും കോമ്പോസിഷനുകളുടെ രീതിയും ഏറെ മാറിയിരുന്നു. നഗരാനുഭവങ്ങളിലും പഴയ ഗ്രാമീണമായ ഓർമ്മകൾ ഒരു തരം സുഷുപ്തിയിൽ ഉള്ളിൽ കിടന്നു.  രൂപങ്ങൾ സൂചകങ്ങളാവാൻ തുടങ്ങി. അതിനിടെ ചെന്നൈയിലേക്ക് കുടിയേറുകയും മറ്റു അനുഭവങ്ങൾ കടന്നുവരികയും ചെയ്തതോടെ തന്റെ സുഷുപ്തമായ ഓർമ്മകൾ മണ്ണിനെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പുതിയ ദർശനങ്ങളുടെ ഭാഗമായി, പുതിയ ഭൂപ്രകൃതിയുടെ ഭാഗമായി രൂപങ്ങൾ കൂടുതലും സൂചകങ്ങളായി. ഏകാന്തതയും ഒറ്റപ്പെടലും മാത്രമല്ല ജീവിതമെന്നും അതിനപ്പുറം അതിനു ഒരുപാട് യാഥാർഥ്യങ്ങൾ ഉണ്ടെന്നും ഉള്ള തിരിച്ചറിവ് കൂടിയായിരുന്നു പിന്നീടുള്ള ചിത്രങ്ങൾക്ക് പിന്നിലെ പ്രചോദനം.

പലതരം ജീവജാലങ്ങൾ നിറഞ്ഞ ആ ക്യാൻവാസുകൾ പുതിയ ഒരു കാഴ്ചപ്പാടിന്റെ  തുടക്കമായിരുന്നു. വളരെ മിനിമലിസ്റ്റിക് ആയ ആ രൂപങ്ങൾ ഓർമ്മകളുടെ പച്ചപ്പും ഇരുണ്ട യാഥാർത്ഥ്യങ്ങളും അമൂർത്തമായ ഭൂപ്രകൃതിയുമെല്ലാം ചേർന്ന് കാലവും, പ്രകൃതിയും ഇരകളും വേട്ടക്കാരുമെല്ലാം അടങ്ങുന്ന ഒരു പുതിയ ലോകം തീർത്തു. പക്ഷികളും മൃഗങ്ങളും മുതൽ മനുഷ്യർ വരെയുള്ള രൂപങ്ങൾ ചുറ്റുമുള്ള ഭൂപ്രകൃതിയുമായി ലയിച്ചു. മനുഷ്യരൂപങ്ങൾ പോലും മറ്റു ജീവരൂപങ്ങളുമായി ചേർന്ന അവസ്ഥയിലാണ് ഷിനോദിന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അവയിലെ ലാൻഡ്‌സ്‌കേപ്പ് ആകട്ടെ അവയിലെ മറ്റു ജീവരൂപങ്ങൾ ഇഴചേരുമ്പോൾ ഉണ്ടാകുന്ന അദൃശ്യമായ ഒരു അനുഭവമാണ്. നിറയെ കൊറ്റികളുള്ള, ചെളി നിറഞ്ഞ  ഒരു വയൽ, പരൽമീനുകൾ നീന്തുന്ന കുളം, ഞണ്ടുകൾ... പക്ഷെ ആ ഇടങ്ങൾ നമ്മൾ കാണുന്നില്ല, അറിയുക മാത്രമാണ് ചെയ്യുന്നത്, വർണ്ണങ്ങളിലൂടെ, വർണ്ണങ്ങൾക്കിടയിലെ ശൂന്യസ്ഥലങ്ങളിലൂടെ.


ഇപ്പോൾ ആലപ്പുഴയിൽ നടക്കുന്ന ലോകമേ തറവാടിലെ ഷിനോദിന്റെ ചിത്രങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ ആ പരിണാമമാണ് മനസ്സിൽ തെളിഞ്ഞത്. 7"x7" ഇഞ്ച് വലിപ്പത്തിൽ 28 വാട്ടർ കളർ പെയിന്റിംഗുകളും ഇതിനു മുമ്പുള്ള പരമ്പരയിലെ ഏതാനും സൃഷ്ടികളും. നഗരത്തിൽ കാലുറപ്പിച്ച മനുഷ്യൻ പ്രകൃതിയിലേക്ക് നടത്തേണ്ട അനിവാര്യമായ മടക്കയാത്ര തന്നെയാണ് ഈ ചിത്രങ്ങളും പറയാൻ ശ്രമിക്കുന്നത്. വൻ നഗരങ്ങളിലെ ജീവിതം തന്റെ സർഗ്ഗാത്മകതയെ പുനർനിർവചിക്കുകയും വിശാലമാക്കുകയും ചെയ്തു എന്ന് ഷിനോദ് തന്നെ പറയുന്നുണ്ട്.  മനുഷ്യന്റെ അതിജീവനവും പ്രശ്നങ്ങളും സംബന്ധിച്ച കാഴ്ചപ്പാടിലെ മാറ്റം തന്നെയാണ് ഈ പുതിയ ചിത്രങ്ങൾക്കും രാസത്വരകമായത്. നമുക്ക് രൂപം തന്ന മണ്ണിലേക്ക് നമ്മൾ തിരിച്ചു നടക്കണം എന്ന തോന്നൽ പ്രതിഫലിപ്പിക്കുന്നവയാണ് ഈ പ്രദർശനത്തിലെ ഓരോ ചിത്രവും. പിറവിയുടെയും പുനർജന്മത്തിന്റെയും ഒരു ചക്രമായാണ് കലാകാരൻ ഈ ചിത്രങ്ങളെ കാണുന്നത്. ഒരേസമയം വളരെ ചടുലവും ധ്യാനാത്മകവുമാണ് ഇവ. നഗരജീവിതത്തിൽ നിഷേധിക്കപ്പെട്ട മണ്ണിന്റെ മണവും അനുഭവവും ധ്യാനാത്മകമായ ഒരുതരം മോഹമായി രൂപാന്തരം പ്രാപിക്കുന്ന ഈ ചിത്രങ്ങൾ അതിനപ്പുറം പാരിസ്ഥിതികമായ ഒരു അവബോധം കൂടി തരുന്നുണ്ട്.


ബ്രൗൺ നിറത്തിലും കറുപ്പിലുമായി വരച്ച ഈ ചിത്രങ്ങൾ അവയുടെ സുതാര്യതയും തിളക്കവും കൊണ്ട് മണ്ണിന്റെ അനുഭവം തന്നെയാണ് തരുന്നത്. അതേസമയം ഇത് പ്രകൃതിയിൽ നിന്നും പുറംതിരിഞ്ഞു നിൽക്കുന്ന നമ്മുടെ ഊഷരതയെയും ഓർമ്മിപ്പിക്കുന്നു. ചിലപ്പോഴെങ്കിലും അഗ്നിജ്വാലകളെയും. ജലഛായം എന്ന മാധ്യമം തനിക്കു അസ്സലായി വഴങ്ങും എന്നുകൂടി ഈ ചിത്രങ്ങളിലൂടെ ഷിനോദ് തെളിയിക്കുന്നു.

മറ്റു ജീവജാലങ്ങൾ എല്ലാം മണ്ണിൽ നിന്ന് പിറന്നു മണ്ണിന്റെ ഭാഗമായി വളർന്നു മണ്ണിലേക്ക് മടങ്ങുമ്പോൾ, മനുഷ്യൻ മണ്ണിൽ നിന്നകലുന്ന കാഴ്ചയാണ്‌ നമ്മൾ പലപ്പോഴും കാണുന്നത്. അതുകൊണ്ടുതന്നെ മണ്ണിലേക്ക് മടങ്ങുമ്പോഴും മനുഷ്യൻ മണ്ണിൽ നിന്നും അകലുന്നു.. ഈ തോന്നൽ തന്നെയാവാം മനുഷ്യനിലുള്ള വിശ്വാസത്തെക്കാൾ അധികം മറ്റു ജീവജാലങ്ങളോടുള്ള താല്പര്യം ഈ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് കാരണം. ഒരു കൈക്കുടന്ന മണ്ണിൽ മുപ്പത് ദശലക്ഷം ജീവനുകൾ ഉണ്ടെന്നറിയുമ്പോഴാണ് നമ്മൾ മണ്ണ് എന്താണെന്നു മനസ്സിലാക്കുന്നത്. ആ ജീവാണുക്കളിൽ ഒന്ന് തന്നെയാണ് നമ്മുടെ ജീവിതത്തെ കഴിഞ്ഞ രണ്ടു വർഷമായി മുൾമുനയിൽ നിർത്തുന്നത് എന്നതും ഒരു വൈരുധ്യമാണ്. ഒരുപക്ഷെ ആ ഒരു വിഹ്വലതകൂടിയാവാം, അതിൽ നിന്നും രക്ഷനേടി പ്രത്യാശയുടെ ഒരു തുരുത്തിൽ എത്താനുള്ള മോഹമാവാം, ഈ കലാകാരനെ ഇത്തരം ഒരു യാത്രയിലേക്കു നയിച്ചത്.


നേരത്തെ ഷിനോദ് ചെയ്ത പോയിന്റ് ബ്ലാങ്ക് എന്ന പരമ്പരയിലും ഇതേ ദർശനവും വർണ്ണങ്ങളും തന്നെയാണ് ഉണ്ടായിരുന്നുന്നത്. പുതിയ പരമ്പര ആ അർത്ഥത്തിൽ ഒരു തുടർച്ചയാണ്. മുന്നോട്ടുള്ള പ്രയാണത്തിന്റെ ഒരു സൂചകവും.


     

Friday, November 5, 2021

Dhanaraj Keezhara: The solitude of the self

Dhanaraj Keezhara

 P Sudhakaran

Loneliness can be seductive, even though it is painful. It can also be like a cactus that can pierce you all over. When we see the paintings of American artist Edward Hopper, who encapsulated the unban loneliness in American life, we experience both these extremes. He was a painter who portrayed the seclusion of humanity even when they are not alone. When he was asked about this recurrent loneliness in his works, his answer was very sharp, “I’m after ME”. Human beings can be utterly lonely even when they socialize, and that was what Hopper visualized with his lonely beings.

However, that was not the kind of loneliness we experienced in the recent times, when Covid-19 pandemic brought our real life to a grinding halt, taking us to the possibilities of a virtual life, which is not all that fascinating in real terms. Thus, in this time of turbulent loneliness, me and you ‘re-invented’ the social media, to which we are already addicted, and we also ‘rediscovered’ ourselves with the selfies, as if we are deeply narcissistic. We kept on watching and re-watching all the social media platforms, pretending ourselves to be cheerful beings! Thus we learnt to tell lies to ourselves!

Famous artist C.F John watching the new works of Dhanaraj

It is from that virtual prison of loneliness that Dhanaraj Keezhara discovered a new direction in his creative pursuits – portraying the lonely beings, as if they are seeing themselves in a mirror –at times as singular beings, at times as multiples of self. But they are all in a world of loneliness. At the same time, this is a reflection and exploration, where he sees himself, and through that image the world around him, gripped in silence of solitude.

Here, in this series, ‘Of Solitude and Selfies’, the artist is not portraying himself, but seeing the world through himself as an icon. Here the human figure is a metaphor of humanity caught up in turmoil from within and outside.

Silence has always been the trait of Dhanaraj’s world of creativity. When we see some of his older paintings such as the lonely theyyam artist looking at the mirror, we experience this. This silence is expressive and it says a lot. But this time, it is more audible, as if in Edward Munch’s, ‘The Scream’, which screams in silence.

The inspiration, or rather the provocation, to do these paintings was the thought as to how could he mark this time, which is not at all familiar to us, says the artist. “In these turbulent days, I observed that people go deep into themselves and ‘selfie’ has become the expression of our times. So, naturally, I felt I should use it to portray our times through me only,” he shares how it all happened. But, socially and politically this selfie is not ‘me’; it’s not ‘you’ either. It’s a world comprising ‘you’, ‘me’, ‘we’ and the life around us. But we are all passing through loneliness that is not as creative as solitude. The selfie is the mode for us to mark ourselves intimately – our life, time and the environs where we wait inordinately, in the hope that one day everything will open and we find the meaning of ourselves.

At times we are like Vladimir (Didi) and Estragon (Gogo), the two characters who keep on wasting their time waiting for the non-existent savior in Samuel Beckett’s play, ‘Waiting for Godot’. While Didi and Gogo were inordinately waiting for that divine spirit, here the waiting is for a brighter world, free from the pandemic blues, the confinement. Those were the days when we realized how painful our existence is and how fragile is our identity. In these paintings, Dhanaraj’s effort was to recount the state of mind that he passed through during the days of the pandemic – personal, emotional and social reflections and also the concerns about health. These are the tales of the fragile existence of humanity. They also reflect the same stillness in ‘Waiting for Godot’: “Nothing happens, nobody comes, nobody goes, it’s awful!” However, unlike the life of the two tramps, here we experience some hope for sure.

In this frail stage of existence, we tried to overcome the fear and anxiety by loving ourselves more deeply. This is a state of mind that one cannot express in words, and the feeling within would differ from person to person. “Here I tried to express myself what I passed through, and this is my effort to overcome the sense of solitude, fear and loneliness,” he adds. 

At the same time, when the artist transfers himself into the canvas, the image becomes powerful and potent, at times reminding a lonely warrior or an acrobatic dancer. At times he is like a forlorn oracle and the sprouts from the ground become his sword. But these are not the divine ones for sure, they are vicious instead. Even the flora and fauna are like the weapons of extermination here in this unidentified landscape. There is a momentum, a fighting spirit in these paintings, which are meditative at the same time.

While he was confined to the four walls of his urban dwelling, he realized what loneliness is, says the artist. “I experienced its hues (and darkness) when I was left alone. On one hand, it was an implosion of beauty and on the other it was the fearful pressure of being cut off from the world, even the immediate one. I am sure in the last few months the most powerful feeling that we all experienced was fear. No doubt, the fear of death gripped most of us when we lost many dear ones,” he shares the angst he faced those days and how he found an escape route by vigorously doing paintings.

While reading about the departure of the dear ones who succumbed to the deadly virus, the fear that ‘tomorrow it could be me’ was engraved in the minds of everyone so deeply that they became an island of fear and seclusion. And, it is from that feeling of being thrown away to loneliness that Dhanaraj ignited his creative thinking in a new direction.

The motives of the self that reflect a turbulent period in history is a new statement by Dhanaraj. But this is a continuation of his major works in the first stage of the spread of the pandemic, ‘Episodes of Exodus’. Some of those elements reincarnate here as well. However, here the pain is much more intense, and the silent cries echo in every canvas, while the artist tries to emancipate himself from the clutches of the solitude.


Friday, October 15, 2021

Cosmic Finger

 By P. Surendran

It was below the three hundred and sixty-fifth step that Natarajan met Edwina. She was nervous while standing in front of the she elephant that blessed the devotees. One by one the pilgrims placed coins on the trunk of the elephant and made obeisance with folded hands, received the elephant's blessings and went past her. Edwina asked something to the mahout who knew little English. So he, clapping his hands, called out to Natarajan who was about to ascend the steps.

Natarajan asked Edwina what she had said to the mahout.

She wanted the elephant to touch her head with its trunk, she said. But she was frightened.

"Will you please stand by me?" She asked Natarajan.

As he stood closer to Edwina, he accidentally touched a part of her body which was not covered by her scanty summer wear. He moved away from her as if he had an electric shock. By then the elephant had already blessed her.

"There are 365 steps," Natarajan said to Edwina while giving her chappals for safekeeping.

"Really?! I like steps very much. The sky that emerges high above as one climbs a flight of stairs has an ethereal beauty."

"But for us this is not merely a ladder to watch the sky from. Each step is a hymn, and once we climb these steps we are absolved of the sins of a whole year. Hence we come here year after year."

"Sins? What kind of sins?" Edwina enquired.

"The minor cheating and lies that we are forced to indulge just to eke out a living. You see, after all we are from The Third World."

Edwina could see the misery writ large on his face as he spoke.

"So what? Spiritually you have achieved dizzy heights. See, all your pilgrim centres are atop hills."

"You Europeans can't comprehend our misery. The time when we really need to cry before the gods old age won't allow us to climb these steps." Natarajan pointed to a group of people standing at the bottom of the flight of steps bewailing their fate with folded hands.

"Let's climb the steps."

She ran up some steps and stopped.

"D'you have any mantra to chant  while ascending each step?"

"I told you, for us each stone step itself is a prayer and a mantra?"

As they climbed the step Edwina asked his name.

"Natarajan," he said.

"Natarajan?!" All of a sudden a strange expression lit her face. Then she began to talk about the cosmic dance. Her curiosity to fathom the depths of Indianness astounded Natarajan.

He had never paid any attention to the profoundity of his name. But for Edwina he was Lord Shiva himself. And Natarajan became nervous when she began to ask questions as if he were Lord Shiva.

"I merely bear the name of Nataraja. I can't dance even a single step. Let's talk about something else," he said.

Then she became a river that flows paying obeisance to the great temples.

"While standing before your sculptures I feel ashamed of our own culture. It is a sham."

"Oh no! There is no need to feel inferior. You too have temples built on hill tops." He said.

Based on the knowledge he had acquired from reading, he told her about Acropolis, the city goddess of Athens, Baroque, the beauty of Bennini's Daphen and the like. But there was little twinkle in Edwina's eyes while Natarajan went in with this explanation.

"I've not been to Greece  but I know that the stones of Europe have been erected without any meditation. But  your sculptures and temples seem to have been resurrected through meditation."

She discarded Baroque also.

"Everything is built in marble. All that glossiness soon seems disgusting. The eyes slip away from it. D'you realise what is lost when a statue is very smooth? I don't like such whiteness either."

Suddenly, placing a finger on Natarajan's cheek Edwina asked, "Can I become tanned like this? Won't I become dark if I wander in your land for a long time?"

Once again he got nervous. But hiding his feelings, he asked, "What will you do after becoming dark complexioned?"

"I'll wear a silk sari, put on bindi..."

Natarajan completed it, "Then you will marry a Tamilian and live in a hut on the banks of Kaveri, won't you?"

Edwina smiled. That  smile fascinated him. These white folk  are sometimes driven to frenzy, he thought. He remembered the French girl who lived with the leper Krishna  on the dry banks of the river Vaigai. She was Krishna's Radha, she believed.

The girl had seen droplets of blood  on his gnawed fingers and felt that his fingers were blossoming. When she visited  Rameshwaram with her boyfriend Krishna had been their guide, a person with some knowledge of yoga and who spoke awkward English. Now that Radha is in search of a land where she could create a Vrindavan for her Lord.

This too is another of the many enigmas of the whites, "It's typical of you crazy whites," Natarajan said.

"You can't understand the beauty of black," Edwina retorted angrily.

The steps ended. Upon the vastness of the flat rock stood the roofless temple.

"We're completely purged of a year's sins," said Natarajan.

Edwina stood  deep in meditation looking  up at the blue sky.

"Is there an idol inside?" She asked.

"Nothing. Only a Shivalingam."

"Why there is no roof?"

"There is the blue sky for a roof."

"Then he told her about going round the temple. This had always amazed him.

Passing the tower with its huge sculptures, going round it once, again passing the entrance, going round the silent stone pillars, one finally reaches  the sanctum-sanctorum.

Looking through the open door one saw a Shivalingam glowing in the light of a lamp. A meditative journey from the concrete to the  abstract!

"Everything has a philosophical significance for you."

Sunlight gleamed on her face.

They sat under the tree in the temple courtyard to rest. A short  distance away a village family was having its repast. She watched them for a  while. Intermittently she sighed.

"This is a dream that cannot  be fulfilled in my soil."

After that whatever she said was like a plea. Love devoid  of spirituality, children who fly away from their mothers soon after they are weaned. Old  destined to watch the heavy snowfall on the window panes of old age homes. While talking about  the nomadic existence ,bearing the curse of civilisation where in life has become an overloaded dining table, tears welled up in Edwina's eyes. When he felt she would burst into tears Natarajan got up.

"Come on. Let's go round the Shivalingam.

When the sun falling on top become scorching hot they went down the steps. Edwina complained  that she still hadn't had her fill of the sky.

While descending the steps  Edwina started talking about the cosmic dance. Natarajan fell silent.

"Have you read The Dance of Shiva?"

Suddenly Natarajan felt  dizzy. Moving to the side he pressed his forehead against the cold stone wall.

Edwina put a hand on his shoulders.

"What's the matter, Natarajan?"

She began chanting his name like a mantra. He flew into rage.

"Don't talk about the dance of Shiva. If you do, I'll faint down on this step.

After sitting for a while on the step they climbed down. The elephant was down there deep in a slumber. Instead of the aroma of the sky, the stench of horse dung and decayed Jamanti flowers filled their nostrils.

When they reached the last step, it was parting time for them. As he stood looking at the steps leading upwards not knowing what to say, Edwina asked him, "Shall I come with you?"

"No, I have a wife and children. This soul and body is to be shared with only one in a lifetime. This too is our philosophy."

Natarajan pointed  his forefinger skyward. Edwina stood looking  at the sky. He went  down to the street filled with horse dung.

As she stood looking at the blue sky a little boy touched her. He had some handicrafts with him mainly images of Natarajan and Shivalingas. Miniatures made of cheap granite.

Edwina bought a Shivalingam. Without asking the price, she gave him some money and climbed down the steps.

(Translated from the original in Malayalam by Sudhakaran)

Saturday, September 25, 2021

യാത്ര

ഒരേ വഴിയിൽ 
രണ്ട് ആംബുലൻസുകൾ 
കണ്ടുമുട്ടുന്നു 
ഒന്നിൽ 
ജീവിതത്തിലേക്ക് 
മടങ്ങുന്നയൊരാൾ!

Monday, September 13, 2021

ജാതിപ്പോര്


റിട്ടയർ ആവുമ്പോഴേക്കും
മാഷന്മാരും ടീച്ചർമാരുമെല്ലാം
വയസ്സരായി കഴിഞ്ഞിരുന്നു.
മേനോൻ മാഷ്, നമ്പൂരി മാഷ്
കുറുപ്പുമാഷ്, ഷാരോടിമാഷ്,
ഉക്കുറു മാഷ്, നമ്പീശൻമാഷ്...
ഇളം നിറത്തിലുള്ള സാരിയും
തൂവെള്ള തലമുടിയുമായി
അയ്യമ്മു ടീച്ചറും കുഞ്ഞന്ന ടീച്ചറും.
ചൂരൽപഴവുമായി
മാധവി ടീച്ചറും പാർവതിടീച്ചറും.
വലിയ അറബി മാഷ്‌ക്കും
പിന്നെ വലിയ ഹിന്ദി ടീച്ചർക്കും
വേഗം വയസ്സായി
(ചെറിയ അറബിമാഷും ചെറിയ ഹിന്ദി ടീച്ചറും
റിട്ടയറായിട്ടും വർഷങ്ങൾ ഏറെയായി).
അന്ന് ഞങ്ങൾ കുട്ടികൾ
കുട്ടികൾ മാത്രമായിരുന്നു
കട്ടുറുമ്പിനെ കയ്യിൽവെച്ച്
മന്ത്രംചൊല്ലാൻ പറഞ്ഞ ജയേഷ്,
ഒരു സൈക്കിൾ ടയർ ഉരുട്ടി
ലോകം മുഴുവൻ കറങ്ങാം
എന്ന് പറഞ്ഞ സേതു,
പെരുംകൊല്ലനാവാൻ
ഇസ്‌കൂളിൽ പോണ്ട എന്നുപറഞ്ഞു
നാലാംക്ലസ്സിൽ പഠിപ്പുനിർത്തിയ അച്യുതൻ,
അബ്ദുള്ള, അസീസ്, റസാഖ്, കൃഷ്ണൻ
ശ്രീലത, നളിനി, പിന്നെ ബാലാമണി...
എല്ലാവരെയും സധൈര്യം കഴുതേ എന്ന് വിളിച്ച
ശ്രീദേവിക്കുമാത്രം
എന്തെ ക്‌ളാസ്സ്‌മാഷുടെ
അടികിട്ടാത്തത് എന്ന്
ഞങ്ങൾക്ക് മനസ്സിലായില്ല.
ഞങ്ങൾ കുട്ടികളായിരുന്നു!
ബീനയെ ജാതിപ്പേര് വിളിച്ചതിനു
ഒരു ദിവസം മുഴുവൻ
വിജയകുമാറിനെ
ക്ലാസ്സിനു പുറത്ത് നിർത്തിയാണ്
സുബ്രഹ്മണ്യൻ മാഷ് ശിക്ഷ വിധിച്ചത്.
അന്ന് വൈകീട്ട് മാഷ്
സാമൂഹ്യപാഠം ക്ലാസ്സിൽ
ഞങ്ങൾക്ക് കഥ പറഞ്ഞുതന്നു.
മാഷക്കന്നു ചെറുപ്പമായിരുന്നു,
ജാതിയില്ലായിരുന്നു.
ആ കാലമൊക്കെ പോയി
വിജയനും രമേശനും
അവർ പഠിച്ച സ്കൂളിൽ തന്നെ
മാഷന്മാരായി റിട്ടയർ ചെയ്തു.
അവരുടെ കുട്ടികൾ മാഷന്മാരും
ഡോക്ടർമാരും ആവാൻ പഠിക്കുന്നു.
തന്റെ പേര് ശരിയല്ലെന്ന് കണ്ട്
കൃഷ്ണന്കുട്ടി  മകന് ആര്യനെന്നു പേരിട്ടു.
വെടിവട്ടം പറഞ്ഞു മുറുക്കിത്തുപ്പി
പ്രസീതയുടെ മകൾ ശർമിഷ്ഠ
കോളേജ് അധ്യാപികയായി.
ജാതിമാറി കല്യാണം കഴിച്ചോ
പക്ഷെ കീഴ്ജാതി വേണ്ടെന്നു
അമ്മ മകളെ ഉപദേശിച്ചു.
മകന് ചെഗുവേരയെന്ന പേരിട്ട നീലകണ്ഠൻ
ഇപ്പോൾ ഗുരുസ്വാമിയാണ്,
സന്തുഷ്ടൻ.
ഞങ്ങളെ പഠിപ്പിച്ച
ഇക്കൊല്ലം റിട്ടയറായ ബിജു
അടുത്തൂൺ പറ്റി പിരിഞ്ഞതിന്റെ
ഏകാന്തത മാറിയപ്പോൾ വിളിച്ചിരുന്നു
ഡാ നമ്മുടെ സ്കൂളിൽ ഇപ്പോൾ
മാഷന്മാരൊക്കെ ചെറുപ്പക്കാരാണ്,
കുട്ടികളൊക്കെ വൃദ്ധരും.
ഗോകുൽ മേനോൻ, മാധവ് നമ്പീശൻ
പാർവതി നായർ, സ്മിത നമ്പ്യാർ....
ഞാൻ വെറുതെ ഓർത്തു,
നമ്പൂരിമാഷ് മക്കളുടെ പേരിനൊപ്പം
നമ്പൂതിരി എന്ന് ചേർത്തില്ലായിരുന്നു!

(പുതിയ ലക്കം പാഠഭേദത്തിൽ വന്നത്)

###

Sunday, September 12, 2021

മൗനം

നീ വരച്ചിട്ട രൂപങ്ങൾക്കെല്ലാം 
മൗനത്തിന്റെ മുഴക്കമുണ്ടായിരുന്നു. 
ഏകാന്തതയുടെ വർണങ്ങളും.
കാണാതേയും കേൾക്കാതേയും  
ഒരേ തോണിയിൽ നമ്മൾ, 
അപരിചിതരെപ്പോലെ.
ഒരേ ഭൂപടത്തിൽ 
നമ്മളലയുന്നു 
വഴിതെറ്റിയ  
തീർത്ഥാടകരെപ്പോലെ .
വടക്കുനോക്കിയന്ത്രത്തിന്റെ 
സൂചി നിശ്ചലമാവുന്നു,
അസ്തമിച്ച കാലം പോലെ.... 

Monday, August 16, 2021

ചിരി ...

ഏകാകിയുടെ ചിരി 
ഉപ്പു കുറുക്കുമ്പോലെയാണ്... 
ഉള്ളിൽ അലയടിക്കുന്ന കടലിനെ
ഒരു തളികയിൽ 
സ്നേഹമായി വിളമ്പുന്നു.

Sunday, August 15, 2021

കാബൂൾ എന്ന വേദന

 ഇന്ന് രാവിലെ വീണ്ടും ടാഗോറിനെ കാബൂളിവാല വായിച്ചു. കാബൂളിവാല ഞാൻ ആദ്യം വായിക്കുന്നത് സ്കൂൾ കാലത്താണ്. അന്ന് അത് വായിക്കുമ്പോൾ അതിലെ നിർമ്മലമായ സ്നേഹമായിരുന്നു ഉള്ളിൽ നിറഞ്ഞത്, പക്ഷെ ഇന്ന് വായിച്ചപ്പോൾ സ്വന്തം മണ്ണ് നഷ്ടമാവുന്ന മനുഷ്യനെക്കൂടി കണ്ടു. 


ആ കഥ ഇന്ന് വായിക്കാൻ ഒരു കാരണമുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം വീണ്ടും താലിബാൻ പിടിച്ചെടുത്ത വാർത്ത ഉണ്ടാക്കുന്ന വേദനയോടെ ആദ്യം കണ്ടത് ഇന്ന് ഉണ്ണി വരച്ച കാർട്ടൂണായിരുന്നു. എഴുത്തിൽ മുഴുകിയ ടാഗോറിന്റെ എഴുത്തുമേശക്കരികിൽ നിൽക്കുന്ന ഉണ്ണിയുടെ കാർട്ടൂൺ കഥാപാത്രം; അവനോട് ടാഗോർ പറയുന്നത് ഇത്രമാത്രം "Not an anthem for the neighbourhood. A prayer for Kabuliwala". ഐക്യരാഷ്ട്രസഭയുടെ ചുമരിനെ അലങ്കരിക്കേണ്ട ഒരു കാർട്ടൂണാണിത്.

അഫ്ഗാനിസ്ഥാൻ വേദനിപ്പിക്കുന്നത് ഇതാദ്യമായല്ല ഖാലിദ് ഹൊസൈനിയുടെ The Kite Runner ഉം A Thousand Splendid Suns ഉം വായിച്ചപ്പോൾ ഉണ്ടായ അതെ വേദന, ഒരു പക്ഷെ അതിലും ആഴത്തിൽ ഉണ്ടാക്കുന്നു ഈ കാർട്ടൂൺ.

Saturday, July 24, 2021

മരിക്കാത്ത ജയനും ദേവസ്സിക്കുട്ടി മുടിക്കലും



ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോളാണ് ജയൻ എന്ന നടൻ മരിക്കുന്നത്. സമൂഹമാധ്യമങ്ങൾ ഇല്ലാത്ത കാലം... ആകാശവാണിക്കാലം... അടുത്ത വീട്ടിൽ നിന്നും കടംവാങ്ങിക്കുന്ന പത്രം എല്ലാവരും കമ്പോടുകമ്പു വായിക്കുകയും അടുക്കളക്കോലായിൽ ചർച്ച ചെയ്യുകയും ചെയ്ത കാലം.

ജയൻ മരിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഒരു 'കൊച്ചുപുസ്തകം' ഇറങ്ങി. ജയൻ മരിച്ചിട്ടില്ല. അത് ഇത്തരം പുസ്തകങ്ങളുടെ കാലമായിരുന്നു. സിനിമാകൊട്ടകയിൽ പ്രദർശനത്തിനിടെ പാട്ടുപുസ്തകങ്ങൾ വിറ്റിരുന്ന കാലം.        
അപകടത്തില്‍ നിന്ന്  ജയന്‍ രക്ഷപ്പെട്ടെന്നും, മാത്രമല്ല അമേരിക്കയിലേക്ക് കടന്നു എന്നും അവിടെ ഒളിവുജീവിതം നയിക്കുകയാണെന്നുമെല്ലാം വളരെ 'വെടിപ്പായി' എഴുതിവെച്ചിരുന്നു. ജയനെ കൊന്നതാണ് എന്നും അതിനുപിന്നിൽ വേറൊരു നടനാണ് എന്നുമൊക്കെ കഥ സൃഷ്‌ടിച്ച കാലത്ത്, അമേരിക്കയിൽ ഒളിവിൽ കഴിയുന്ന ജയന്റെ കഥ  ഞങ്ങൾ കൊച്ചുകൗമാരക്കാർക്ക്  കൗതുകമായി. വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട സുഭാഷ്ചന്ദ്ര ബോസ് ഒളിവിൽ ജീവിക്കുന്നു എന്ന സിദ്ധാന്തം വളരെ ശക്തിയോടെ അന്നും ചർച്ച ചെയ്തിരുന്നു. കോളിളക്കത്തിന്റെ ഷൂട്ടിങ്ങിനിടെ മരിച്ച ജയൻ (നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണൻ നായർ) അദ്ദേഹത്തിന്റെ വിചിത്രമായ വേഷവിധാനം, സംഭാഷണം ഇവയൊക്കെക്കണ്ട് പ്രേക്ഷകനിൽ തീർത്തും വ്യത്യസ്തമായൊരു രൂപം തീർത്തിരുന്നു, അതിനാൽ തന്നെ മരിക്കാത്ത ജയൻ ഞങ്ങളുടെ കല്പനയിൽ മഹാഗോപുരമായി... അമേരിക്കയോളം വലുതായി! തിരയടിച്ചു, പിന്നെ മറന്നു.
1989 ഏപ്രിൽ മാസത്തിൽ, കോഴിക്കോട് പ്രദീപ് മേനോന്റെ സ്ഥാപനത്തിൽ സബ് എഡിറ്റർ ആയി ചെന്നപ്പോളാണ് ആ കഥ വീണ്ടും കടന്നുവന്നത്. പുതിയ ഒരു വിദ്യാഭ്യാസ മാസിക തുടങ്ങുന്നതിന്റെ ഭാഗമായാണ് എനിക്കാ ജോലി കിട്ടിയത്. പ്രദീപിന്റെ ക്യാബിനു തൊട്ടപ്പറത്തായി അടൂർ ഗോപാലകൃഷ്ണൻ മെലിഞ്ഞതാണോ എന്ന് തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു - ദേവസ്സിക്കുട്ടി മുടിക്കൽ. പ്രദീപ് ഇറക്കുന്ന ഫിലിംനൈറ്റ്  എന്ന പ്രസിദ്ധീകരണത്തിന്റെ  എഡിറ്റർ.  ആ ഓഫീസ്... ഇന്നുമതെ അതൊരു ഗൃഹാതുരത്വമാണ്.
ഒരു വാർത്ത എഴുതുമ്പോൾ എങ്ങിനെ വായനക്കാരനെ കയ്യിലെടുക്കണമെന്നതും അതെ ആകാംക്ഷ നിലനിർത്താൻ പേജുകൾ എങ്ങിനെ രൂപകൽപന ചെയ്യണമെന്നതുമൊക്കെ മുടിക്കലും പ്രദീപുമാണ് പറഞ്ഞുതന്നത്.
അങ്ങനെ ഒരു ദിവസമാണ് നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നതിനിടെ വീണ്ടും ജയന്റെ കഥ മുടിക്കൽ  പറഞ്ഞത്. മരിച്ച ജയന് പുനർജ്ജന്മം നൽകിയ തന്റെ ആ വന്യഭാവനയെ കുറിച്ച്. ഉപജീവനവും അതിജീവനവുമെല്ലാം വലിയ പ്രശ്നമായിരുന്ന ഒരു കാലത്തെ കുറിച്ച്. വിപ്ലവം സൃഷ്‌ടിച്ച മിശ്രവിവാഹത്തിനു ശേഷം കോഴിക്കോട്ടേക്ക് പറിച്ചുനട്ട കാലത്തെ കുറിച്ച്.  
ചെറിയ പുസ്തകങ്ങൾ എഴുതിത്തന്നാൽ പൈസ തരാം എന്ന് ഒരു ചെറുകിട പ്രസാധകൻ നൽകിയ വാഗ്ദാനമായിരുന്നു ഇങ്ങനെയൊരു സങ്കൽപ്പത്തിലേക്കു മുടിക്കലിനെ നയിച്ചത്. അശ്ലീലകഥകൾ എഴുതാൻ താല്പര്യമില്ലാത്ത സാത്വികനായതിനാൽ ഇങ്ങനെ ഒരു ഭാവനവിലാസം. പക്ഷെ അതെന്തേ ഒരു വലിയ നോവൽ ആക്കിയില്ല എന്ന് ചോദിച്ചാൽ മുടിക്കൽ ചിരിക്കും. ഇങ്ങനെ കുറെയുണ്ട് മുടിക്കലിന്റെ എഴുത്തുകൾ. വലിയ സ്വപ്‌നങ്ങൾ കാണാൻ ഇഷ്ടമില്ലാത്ത പച്ചയായ മനുഷ്യന്റെ എഴുത്തുകൾ.
ജയൻ മരിച്ച ശേഷവും ആളുകളുടെ മനസ്സിൽ ജീവിക്കുന്നുവെങ്കിൽ തീർച്ചയായും അങ്ങനെ ഒരു കഥക്ക് സാധ്യത ഉണ്ടെന്നതായിരുന്നു മുടിക്കലിന്റെ പക്ഷം. മുടിക്കലിന്റെ ആ ചിന്ത ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ടിവി   ചാനലുകളുടെ കാലത്ത് ഏറ്റവുമധികം അനുകരിക്കപ്പെട്ട ഒരു നടനും ജയൻ തന്നെയായിരുന്നു.
ഏതു വിഷയവും പഠിച്ചാൽ എഴുതാനാവും എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഇപ്പോളും മുടിക്കൽ. പലർക്കും സിനിമയിലേക്ക് വഴി കാണിച്ചുകൊടുത്തയാൾ.
നാളെ ജയന്റെ ജന്മദിനം. ജീവിച്ചിരുന്നെകിൽ 82 വയസ്സ്. ആ കാലത്തെക്കുറിച്ച്  ദേവസ്സിക്കുട്ടി മുടിക്കലിനോട് കുറേകൂടി ചോദിക്കാനുണ്ടായിരുന്നു പക്ഷെ അദ്ദേഹത്തിന്റെ ഫോൺ കിട്ടുന്നില്ല. മുഖ്യധാരാ സിനിമയുടെ പാർശ്വങ്ങളിൽ നിന്നും ഒരുപാടു കഥകൾ പറയാനുണ്ടാവും മുടിക്കലിന്. ഒരു പക്ഷെ അതുതന്നെ മറ്റൊരു സിനിമാക്കഥയാവാം, അല്ലെ മുടിക്കലേ.
സസ്നേഹം      

Thursday, July 22, 2021

കെ ജി സുബ്രഹ്മണ്യനെ 'സുബ്രഹ്മണ്യം' ആക്കുമ്പോൾ




(വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിമാർക്ക് ഒരു തുറന്ന കത്ത്) 


ശ്രീമൻ,

നമ്മൾ ഏതെങ്കിലും എഴുത്തുകാരന്റെയോ നടന്റെയോ പേര് തെറ്റിച്ചെഴുതാറില്ല. പക്ഷെ ഒരു ചിത്രകാരന്റെ/ ചിത്രകാരിയുടെ പേര് നിരന്തരം തെറ്റിച്ചെഴുതിയാലും ആരും അത് ശ്രദ്ധിക്കാറുമില്ല. അതിനു കാരണം നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ എവിടെയും ചിത്രകല ഒരു വിഷയമേ അല്ല എന്നതാണ്. ഇന്ന് കണ്ട ഒരു പത്രവാർത്തയാണ് ഇത്രയും  എഴുതാൻ പ്രേരിപ്പിച്ചത്. പ്രമുഖ ചിത്രകാരനായ കെ ജി സുബ്രഹ്മണ്യന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കൂത്തുപറമ്പിൽ ഒരു സ്മാരകം വരുന്നു എന്നതാണ് വാർത്ത. വളരെ നല്ല കാര്യം. എനിക്ക് പറയാനുള്ളത് ആ പദ്ധതിയെ കുറിച്ചല്ല, വാർത്തയെ കുറിച്ചാണ്. ആ വാർത്തയിലും തലക്കെട്ടിലും പറയുന്നത് കെ ജി 'സുബ്രഹ്മണ്യത്തിന്റെ' എന്നാണ്. നമ്മൾ എന്തിനു കെ ജി സുബ്രഹ്മണ്യനെ കെ ജി 'സുബ്രഹ്മണ്യം' ആക്കണം എന്ന ചോദ്യം ഉന്നയിക്കേണ്ടിവരുന്നത് റിപ്പോർട്ടറോ സബ് എഡിറ്ററോ അല്ലെങ്കിൽ ഇത് പറഞ്ഞുകൊടുത്തയാളോ വരുത്തിയ ഈ പിശക് ഒരു മഹാപരാധം ആണ് എന്നതിനാലല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ചിത്രകലയെ അവഗണിക്കാൻ മാത്രമേ ശീലിച്ചിട്ടുള്ളു എന്നതുകൊണ്ടാണ്. ഈ പിശക് ആർ വരുത്തി എന്ന ചോദ്യം പ്രസക്തമല്ല, കാരണം കേട്ടുശീലിച്ചതാണ് നമ്മൾ എഴുതുകയും പറയുകയും ചെയ്യുന്നത്. പലരും ആ പേര് അങ്ങിനെയാണ് ഉച്ഛരിക്കുന്നത് അത് തിരുത്താൻ നമ്മൾ ആദ്യം നമ്മുടെ വിദ്യാഭ്യാസ സമീപനം തിരുത്തണം.  

വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിമാരോട് ഒരു അപേക്ഷ കൂടി. ക്യാൻവാസിൽ മുറുക്കി തുപ്പുന്നതാണ് ചിത്രകല എന്ന ആ പഴയ സിനിമകളിലെ അശ്ളീല ചിന്തയിൽ നിന്നും നമ്മുടെ സമൂഹം മാറണമെങ്കിൽ ആദ്യം ചിത്രകല എന്തെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. അതിനു നമ്മുടെ മഹാന്മാരായ കലാകാരന്മാർ കുട്ടികൾക്കു വേണ്ടി വരക്കുകയും എഴുതുകയും ചെയ്തത് അവരിൽ എത്തിക്കാൻ കഴിയണം. കെ ജി സുബ്രഹ്മണ്യനെ പോലെയും എ രാമചന്ദ്രനെപ്പോലെയും ഉള്ള കലാകാരൻമാർ ധാരാളമായി ഇത്തരം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, അത് ചിത്രകലയുടെ ചരിത്രം കൂടിയാണ്. പക്ഷെ അത് കുട്ടികളിൽ എത്തണമെങ്കിൽ 'രാഷ്ട്രീയ-സാംസ്‌കാരിക' മുൻവിധികൾ ഇല്ലാതെ ഇത്തരം കാര്യങ്ങളെ സമീപിക്കാൻ കഴിയണം. 

കേരളത്തിൽ കലാകാരൻമാർ മാത്രമല്ല കലയെക്കുറിച്ചു നന്നായി പഠിക്കുകയും എഴുതുകയും ചെയ്യുന്നവരും ഉണ്ട്, പക്ഷെ അവരിൽ പലരും എഴുതിയത് വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്ന് മാത്രം (അക്കാര്യത്തെ കുറിച്ച്  വിശദമായി പിന്നീട് എഴുതാം). ഇവരിൽ മിക്കവർക്കും നമ്മുടെ കുട്ടികൾക്കായി കലാചരിത്രവും കലാകാരന്മാരുടെ ജീവചരിത്രവും എഴുതാനും കഴിയും എന്ന് ഉറപ്പുണ്ട്. പക്ഷെ അവർ അത് എഴുതി ഒരു പ്രസാധകനും കൊടുത്താൽ അവർക്ക് ഒന്നും കിട്ടില്ല. അതിനാലാണ് സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ് എന്ന് പറയുന്നത്.  നമ്മുടെ കലയെ കുറിച്ചും പരമ്പരാഗത കലകളെ കുറിച്ചും എഴുതുന്ന നിരവധി ആളുകൾ ഉണ്ടായിട്ടും ഇന്നുവരെ ഒരു സർക്കാരും ചിത്ര-ശില്പ കല കുട്ടികളിൽ എത്തിക്കാൻ, അങ്ങിനെ അവരുടെ  കാഴചപ്പാടുകൾ നവീകരിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന ഒരു സത്യം മാത്രമാണ്. അറിഞ്ഞോ അറിയാതെയോ മോശം കല പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. സർക്കാർ പ്രസിദ്ധീകരണങ്ങളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന നൂറുകണക്കിന് PRD പുസ്തകങ്ങൾ പോലെ വർഷത്തിൽ ഒന്നോ രണ്ടോ പുസ്തകങ്ങൾ ചിത്രശില്പകലയും ലോകത്തിന്റെ പരമ്പരാഗത കലകളും അവയുടെ ചരിത്രവുമൊക്കെ കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ എഴുതി, വൃത്തിയായി അച്ചടിച്ച് പ്രസിദ്ധീകരിച്ചാൽ ഈ അവബോധമൊക്കെ കുട്ടികളിൽ ഉണ്ടാക്കാനാവും. കണ്ടും വായിച്ചും വളരുന്ന പ്രായത്തിൽ വേണം അവർക്കു ഇതൊക്കെ നല്കാൻ. ഒരു ചിത്രം വൃത്തിയായി, കളറുകൾ മാറാതെ അച്ചടിക്കുക എന്നത് ഒരു കഥയോ കവിതയോ ലേഖനമോ അക്ഷരത്തെറ്റില്ലാതെ അച്ചടിക്കുന്ന പോലെ തന്നെ പ്രധാനമാണ്.

CBSE കൊണ്ടുവന്ന Art Integrated Learning പോലുള്ള പദ്ധതികൾ കുട്ടികളിൽ കലാ സാംസ്‌കാരിക അവബോധം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു. പക്ഷെ അത് സത്യസന്ധമായില്ലെങ്കിൽ അപകടകരമാവാനും മതി. അതുകൊണ്ടാണ് പറയുന്നത് ഇത്തരം പുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ അത് എന്താണെന്നു മനസ്സിലാവുന്നവരെക്കൊണ്ട് എഴുതിക്കുകയും എഡിറ്റ് ചെയ്യിക്കുകയും വേണം. ഞാൻ ഒരു കലാകാരനോ കലാചരിത്രകാരനോ അല്ല, പക്ഷെ കലയെ ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവർത്തകൻ എന്ന രീതിയിൽ ഈ മേഖലയെ നിരീക്ഷിക്കുന്നതിനാലാണ് ഇത്രയും എഴുതിയത്. ലോകമറിയുന്ന  കെ ജി സുബ്രഹ്മണ്യന്റെയും രാമചന്ദ്രന്റെയും അങ്ങിനെ മറ്റു പലരുടെയും ചിത്രങ്ങളോ കുട്ടികൾക്കായി അവർ എഴുതിയ പുസ്തകങ്ങളോ നമ്മുടെ കുട്ടികൾ കാണുന്നില്ലെങ്കിൽ അതിണ് ആരെയാണ് കുറ്റം പറയേണ്ടത്? 

വൽക്കഷ്ണം: കെ ജി സുബ്രഹ്മണ്യന്റെ സ്മരണക്കായി ജന്മനാട്ടിൽ സ്മാരകം പണിയുന്നത് നല്ല കാര്യം തന്നെയാണ് പക്ഷെ ലോകമറിയുന്ന ഒരു കലാകാരന് കേരളം ഒരു സ്മാരകം പണിയുമ്പോൾ അത് കലാസ്വാദകർക്കു പകരം നാളെ കടവാതിലുകൾ തൂങ്ങി കിടക്കുന്ന ഒരു ഇടമാവരുത്. അവിടെ  സുബ്രഹ്മണ്യനെ സുബ്രഹ്മണ്യമാക്കാൻ അനുവദിക്കരുത് സാർ. 

നന്ദി, നമസ്കാരം 



 

 


Sunday, June 6, 2021

ഞാൻ...

എന്റെ ഏകാന്തതയിൽ തന്നെയാണല്ലോ
ഇരുളിൽ നിന്നും
ഞാൻ മഴവില്ലു തീർത്തതും
ഒരാകാശം നിറയെ 
വസന്തം വിരിയിച്ചതും.
കത്തിയമർന്ന നിലാവിൽ നിന്നും
എന്റേതെന്റേതെന്നു പറഞ്ഞു 
നക്ഷത്രങ്ങൾ പിറന്നതും.
എന്റെ ഏകാന്തതയിൽ തന്നെയാണല്ലോ
നീയെന്നെ പാപിയെന്നു വിളിച്ചതും
കണ്ണീരുകൊണ്ടെന്നെ 
ജ്ഞാനസ്നാനം ചെയ്തതും,
പിന്നെ ഇരുളിനെന്നെ
ഒറ്റിക്കൊടുത്തതും.
എന്റെ ഏകാന്തതയിൽ തന്നെയാണല്ലോ
നമ്മൾ മരുഭൂമികൾ താണ്ടിയതും
കൊടുമുടികൾ കീഴടക്കിയതും .
ഏതോ മഞ്ഞുപാളികളിൽ
വിസ്‌മൃതമായിക്കിടന്ന
ഓർമ്മകളെ 
സ്ഫടിക ശിൽപ്പമാക്കിയതും.
ഞാൻ എന്നെ മറന്നുവെച്ചതും
പിന്നെ വിസ്‌മൃതിയുടെ ഖനിയിൽ സ്വയം അസ്തമിച്ചതും 
ഉൾസ്‌ഫോടനത്തിൽ 
ഫോസ്സിലായി പുനർജ്ജനിച്ചതും,
അതേ ഏകാന്തതയിലാണ്!

പ്രതീക്ഷ


1
ചില്ലകളുണങ്ങിയ
മരത്തിന്റെ വേരുകൾ
ഇനിയും 
ആർക്കുവേണ്ടിയാണ്
വെള്ളംതേടുന്നത്?
അതെ 
നീയുണ്ടല്ലോ അവിടെ!

2
വരണ്ട പുഴത്തീരത്ത്
കടത്തുതോണിയുമായി
കാത്തിരിക്കുന്ന 
വള്ളക്കാരൻ.
വരും
മഴക്കാലം!
എന്റെ പൂക്കാലം!!

3
ഇലപൊഴിഞ്ഞ
പൂമരമെന്നോട് പറഞ്ഞു,
ഇനിയുംവരും വസന്തം
പുനർജ്ജനിക്കും
നമ്മൾ
ഇലകളായ്... പൂക്കളായ്

ചിത്രം: യൂസഫ് അറക്കൽ സമ്മാനിച്ച ഒരു പ്രിന്റ്. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിനു വേണ്ടി ചെയ്ത ഒരു പോർട്ടഫോളിയോയുടെ പ്രൂഫ് ആണിത്. എന്ന് പറഞ്ഞാൽ 'ഒറിജിനൽ'!
https://www.moma.org/artists/38183



Monday, April 19, 2021

ജമാൽക്കക്ക് സ്നേഹപൂർവ്വം


ശ്രീ. എ.പി കുഞ്ഞാമു എഡിറ്റ് ചെയ്ത 'സ്നേഹപൂർവ്വം ജമാൽക്കക്ക്' എന്ന സ്നേഹസമ്മാനത്തെ  കുറിച്ച് കേട്ടപ്പോൾ ഇത്രയും എഴുതണമെന്നു തോന്നി. എനിക്ക് ആദ്യത്തെ ഫീച്ചർ അസൈൻമെന്റ് തന്ന വാരാദ്യ മാധ്യമത്തിന്റെ എഡിറ്റർ.

1989ൽ, ഡിഗ്രി കഴിഞ്ഞു പാരലൽ കോളേജ് അധ്യാപനവും ഉപരിപഠന മോഹവുമായി നടക്കുമ്പോഴാണ് ഏട്ടൻ എന്നെ കോഴിക്കോടുള്ള പ്രദീപ് മേനോന്റെ പ്രസിദ്ധീകരണ സ്ഥാപനത്തിൽ കൊണ്ടുചെന്നാക്കുന്നത്. സിനിമ പ്രസിദ്ധീകരണത്തിന് പുറമെ പ്രദീപ് തുടങ്ങാനിരിക്കുന്ന വിദ്യാഭ്യാസ മാസികയുടെ സബ് എഡിറ്റർ. കല്ലായി റോഡിലുള്ള മെറ്റൽമാർട്ട് ബിൽഡിങ്ങിന്റെ നാലാം നിലയിലുള്ള ആ ഓഫീസ് തീർത്തും വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു. ഒരിക്കലും കൂട്ടിലടക്കാത്ത പക്ഷികളുടെ ഇടം. കൂടെ മറ്റൊരു പാരലൽ കോളേജിൽ എംഎക്കു പഠിക്കാനുള്ള അവസരവും കിട്ടി.   പ്രദീപ് മേനോൻ, ദേവസ്സിക്കുട്ടി മുടിക്കൽ (എന്റെ ആദ്യത്തെ എഡിറ്റർ), കൃഷ്ണേട്ടൻ, മുരുകേട്ടൻ, അരുൾദാസ്, ശ്രീശൻ ചോമ്പാൽ, മേരി... പിന്നെ ഞങ്ങളുടെ പുതിയ സംഘത്തിൽ ഹരീഷ് കടയപ്രത്ത്, ജയ്‌കുമാർ, ജ്യോതിഷ്, ജ്യോതി, ശോഭ, മീര.... ഞങ്ങളുടെ ഗുരുനാഥനായ കെബികെകെ (കെ ബാലകൃഷ്ണക്കുറുപ്പ്).  കുറുപ്പ് മാഷ് എഡിറ്റർ മാത്രമല്ല മാതൃഭൂമിയിൽ ജ്യോതിഷ പംക്തി എഴുതിയിരുന്ന ആൾ കൂടിയാണ്. പിന്നെ ശിവേട്ടൻ - സ്ഥാപനത്തിലെ ജീവനക്കാരനല്ലെങ്കിലും എല്ലാം എല്ലാം ആയ ഒരാൾ. യൂണിവേഴ്സിറ്റി ജീവനക്കാരനായ അസീസ്...   

ദാരിദ്ര്യവും സ്വപ്നങ്ങളും പങ്കുവെച്ച ഞങ്ങളിൽ പലർക്കും ആ ഓഫീസ് തന്നെയായിരുന്നു വീടും. ഒരിക്കലും ഓഫീസിന്റെ ഔപചാരികതകൾ ഇല്ലാത്ത ആ ഇടം ദാരിദ്ര്യം പങ്കുവെച്ച കാലത്തിന്റെ ഊഷ്മളമായ ഓർമ്മയാണ്. വൈകുന്നേരങ്ങളിൽ നിറയെ സൗഹൃദ സന്ദർശകർ ഉണ്ടാവും, പ്രത്യേകിച്ചും സിനിമ സ്വപ്നം കാണുന്നവർ. ഒഎൻവി ഒരു ദിവസം പനിച്ചു കിടന്നാൽ ആ ലീവിൽ തനിക്കൊരു പാട്ടെഴുതാനാവുമോ എന്ന് തമാശയായി ചോദിച്ചിരുന്ന ഗിരീഷ് പുത്തഞ്ചേരി, ഒന്നുരണ്ടു സിനിമ എടുക്കുകയും ധാരാളം സ്വപ്‌നങ്ങൾ കാണുകയും ചെയ്ത പ്രകാശ് കോളേരി, അംബി ... ഇക്കഥ ആ കാലത്തേ കുറിച്ചല്ല, അത് വിശദമായി എഴുതാൻ ഇരിക്കുന്നേയുള്ളു. 

സുദീർഘമായ ആ ലിസ്റ്റിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ജമാൽക്കയാണ്. സിനിമയേക്കാൾ സാഹിത്യത്തെയും പത്രപ്രവർത്തനത്തെയും ഇഷ്ടപ്പെട്ടതിനാൽ ജമാൽക്കയുമായാണ് സൗഹൃദം ശക്തമായത്. ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് കടന്നുവരാൻ തുടങ്ങുന്ന ആ കാലത്ത് ഫോട്ടോകോമ്പസിങ് ചെയ്ത മാറ്റർ വെട്ടി ഒട്ടിച്ച് ആയിരുന്നു പേജ് ഡിസൈൻ ചെയ്തിരുന്നത്. നൂതനമായ ആശയങ്ങൾക്കൊപ്പം അതിമനോഹരമായ രൂപകൽപ്പനയും കൊണ്ട് വാരാദ്യമാധ്യമം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൺ‌ഡേ മാഗസിൻ ആക്കിയത് ജമാലിക്കയാണ്. കളർ പ്രിന്റിങ് ഒരു ലക്ഷ്വറി ആയ അക്കാലത്തു വാരാദ്യമാധ്യമം കറുപ്പിലും വെളുപ്പിലുമുള്ളതായിരുന്നു. ഇപ്പോഴും സൺ‌ഡേ മാഗസിനുകൾക്ക് ഒരു മാതൃകയാണ് ആ പതിപ്പുകൾ.  ഇത്രയും പരിചയമുണ്ടായിട്ടും ജമാലിക്കയോട് ഒരു ഫീച്ചർ എഴുതട്ടെ എന്ന് ചോദിക്കാനുള്ള ധൈര്യം തോന്നിയില്ല.

മാസശമ്പളത്തിന്റെ 'ആഴ്ചപ്പടി' കിട്ടിയാൽ ഞാൻ വീട്ടിൽ പോകും. ഡിസംബർ മൂന്നാംവാരത്തിലെ ശനിയാഴ്ച വീട്ടിൽ പോകാൻ വേണ്ടി തയ്യാറായപ്പോൾ സമയത്ത് പൈസ കിട്ടാത്തതിനാൽ യാത്ര മുടങ്ങി ദേഷ്യം പിടിച്ചിരിക്കുമ്പോളാണ് ജമാലിക്കയുടെ വരവ്. വൈകിട്ട് സിനിമക്ക് പോകാം തുടങ്ങിയ പ്രദീപിന്റെ പ്രലോഭനങ്ങൾ ഒന്നും എന്റെ ദേഷ്യത്തിനു അയവു വരുത്തിയില്ല. എന്റെ മുഖഭാവം കണ്ട ജമാലിക്ക തന്റെ സ്വതസിദ്ധമായ ഭാവത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ചു, "സുധാകരാ, ക്രിസ്മസിനെ കുറിച്ച് ഒരു ഫീച്ചർ എഴുതാമോ?"

ഇന്റർനെറ്റിന്റെ കാലമല്ല. മെറ്റീരിയൽ തപ്പി എടുക്കണം. അതിനു മുൻപ് കാര്യമായി ഫീച്ചർ എഴുതി ശീലമില്ല. എന്തായാലും ജമാലിക്കയുടെ പ്രേരണയിൽ പിറ്റേന്നുതന്നെ ലേഖനമെഴുതി. എന്റെ കയ്യക്ഷരം വായിക്കാൻ എനിക്കുതന്നെ ബുദ്ധിമുട്ടായതിനാൽ ഓഫീസിലെ അനിയത്തിക്കുട്ടിയായ ശോഭയെക്കൊണ്ട് പകർത്തി എഴുതിച്ചു. പിറ്റേന്ന് നേരെ വെള്ളിമാടുകുന്നിലെ ഓഫീസിൽ ലേഖനം കൊണ്ടുകൊടുത്തു. 'സ്നേഹദൂതന്റെ നക്ഷത്രങ്ങൾ'. ജമാലിക്ക ഒന്നും പറഞ്ഞില്ല. ആ ഞായറാഴ്ച്ച വന്ന വാരാദ്യ മാധ്യമത്തിൽ ഒന്നാംപേജിൽ അതിമനോഹരമായ രൂപകല്പനയോടെ, അതെ തലക്കെട്ടിൽ ആ ലേഖനം വന്നു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ ജമാലിക്ക തന്നെ അൻപത് രൂപ പ്രതിഫലവുമായി ഓഫീസിൽ വന്നു. ഒരു തരത്തിൽ എന്നെ ഫീച്ചർ എഴുത്തുകാരനാക്കിയത് ആ തുടക്കമാണ്, ജമാലിക്കയാണ്. അതിനുശേഷം ജമാലിക്ക പലപ്പോഴും എന്നെക്കൊണ്ട് എഴുതിക്കും, സ്റ്റോറി ഐഡിയ തരും. 1993 ൽ ഡൽഹിക്കു വണ്ടികയറുംവരെ അത് തുടർന്നു. അവിടെയുമതെ, പഴയ ജഗതി എംസിഎ നാസർ ആയിരുന്നു മാധ്യമത്തിന്റെ റിപ്പോർട്ടർ എന്നതിനാൽ ആ പത്രവുമായുള്ള ബന്ധം തുടർന്നു. 

പിന്നീട് നിരവധി പ്രസിദ്ധീകരണങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും  എഴുതിയെങ്കിലും ഇപ്പോഴും മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു പേജ് അതാണ്. മറ്റൊന്ന് യൂസഫ് അറക്കലിനെ കുറിച്ച് വാരാദ്യ മാധ്യമത്തിൽ ആദ്യമായി   എഴുതിയ ലേഖനം. ആ ലോകപ്രശസ്ത കലാകാരനുമായി ഏറ്റവും അടുത്ത സൗഹൃദം വളർത്തിയ ആ ലേഖനത്തിനും കാരണക്കാരൻ ജമാലിക്ക തന്നെ. ജമാലിക്കയുമായുള്ള സൗഹൃദം ഇപ്പോഴുമതെ ആ പഴയ ഊഷ്മളതയോടെ തുടരുന്നു. 

ഇപ്പോഴുമതെ എഴുത്തും കുറിപ്പുകളുമായി  ജമാലിക്ക മാധ്യമ രംഗത്ത് സജീവമാണെങ്കിലും അദ്ദേഹം ഇനിയും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് കരുതുന്ന ആളാണ് ഞാൻ. ഈ പുസ്തകം ആ വിടവ് നികത്തും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ജമാലിക്കക്ക് ഇനിയും ഏറെ എഴുതാനുണ്ട്. അദ്ദേഹത്തിനുള്ള ഈ സ്നേഹാദരം അതിനു അദ്ദേഹത്തിന് കൂടുതൽ കരുത്ത് പകരട്ടെ.  

Monday, January 25, 2021

ചരിത്രപുസ്തകത്തിൽ

ചിതലെടുത്ത ചരിത്രപുസ്തകത്തിൽ
നീ ബാക്കിവെച്ചിരുന്നല്ലോ
ഒരു ആകാശം നിറയെ മൗനം.
മഞ്ഞുമൂടി കിടന്ന
പറയാത്ത വാക്കിന്റെ ഊഷ്മളത.
ഞാൻ എന്നെയും
നീ നിന്നെയും
വാർത്തെടുത്ത
ഏകാന്തതയുടെ
പെയ്തൊഴിച്ചിൽ.
നീ ഉരുകിയൊലിച്ച
സ്വർണ്ണനദി.
ഗുരുത്വാകർഷണ നിയമം തെറ്റിച്ച്
ആകാശത്തേക്കൊഴുകുന്നു.
നിന്റെ കണ്ണുകളിൽ
ഒരു സൂര്യൻ പിറക്കുന്നു.  

മെതിയടി

നിന്റെ മെതിയടിക്ക്
പാകമാകാത്ത കാലുകളാണെന്റേത്
കിതപ്പറിയാതെ  നീ നടക്കുമ്പോൾ
മുള്ളുകളെ ശപിച്ച്
ഞാൻ പാറമേൽ ഇരിക്കുന്നു.
കയറാനുള്ളത്
ഒരേ കുന്നിൻചെരിവുതന്നെയാണ്
നിനക്കും എനിക്കും കൗമാരം തന്ന
അതേ  പച്ചപ്പ്‌.
മെതിയടി ഊരി
എന്റെ കാല്കീഴിൽ വെച്ച്
നഗ്‌നപാദനായി നീ നടക്കുന്നു.
"എത്ര നടന്നതാണീ  ഒറ്റയടിപ്പാതകൾ..."
ഊരിപ്പോകുന്ന മെതിയടികളും കൊണ്ട്
ഞാൻ കിതക്കുമ്പോൾ
സൂര്യനെപ്പോലെ
നീ കുന്നുകയറി മറയുന്നു.
ഇരുൾ കനക്കും മുന്നേ
നീ കുളിച്ചിറങ്ങുന്നു
ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങളുടെ  
സന്ധ്യയിൽ
ഞാൻ
നിന്റെ മെതിയടിയോളം
ചെറുതാവുന്നു.

Wednesday, January 13, 2021

ചുംബനം....

ചുംബനം

ഇടക്കെങ്കിലും തോന്നാറുണ്ട്
തളർന്നുറങ്ങുന്ന നിന്നെ
ഒന്ന് ചുംബിക്കണമെന്നു.
പക്ഷെ,
ഭയമാണെനിക്ക്
നീ ചീറ്റുന്ന വാക്കുകളും
പാതിരാവിൽ പോലും
എഴുന്നു നിൽക്കുന്ന
നിന്റെ
വിഷം തേച്ച ദംഷ്ട്രകളും

2

തിരുത്ത്

നിന്നെ മാറ്റിയെഴുതി
മാറ്റിയെഴുതിയാണല്ലോ
ഞാൻ എന്നെ തന്നെ വായിക്കാൻ ശ്രമിച്ചത്
അതാവാം
ഞാൻ വായിക്കുമ്പോഴെല്ലാം
നിന്നെ മാത്രം കേൾക്കുന്നത്.

3

കുറിപ്പ്

നിനക്ക് മാത്രമായി
എഴുതിവെച്ച കുറിപ്പ്
ഇനിയും
തപാൽപ്പെട്ടിയിൽ
എത്തിയിട്ടില്ല.
രക്തം വാർന്ന്
പഴയ മേശവലിപ്പിൽ
ഇനിയും പിറക്കാനിടയില്ലാത്ത
ഭ്രൂണമായി
വിരലടയാളമില്ലാതെ...
ചരിത്രമില്ലാതെ....

മൂന്ന് കുറിപ്പുകൾ

ധ്യാനം

കർഷകൻ ഇത്ര മാത്രമേ പറഞ്ഞുള്ളു
"എന്റെ ധ്യാനം എന്റെ വിയർപ്പാണ്
നീയളക്കുന്ന എന്റെ ധാന്യമണികളും."

2

ഭയം

പടം വിടർത്തി നിൽക്കുന്ന
പാമ്പിന്റെ പ്രശ്‍നം
ഉള്ളിൽ നിറയുന്ന
ഭയമാണ്
എത്ര ചീറ്റിക്കളഞ്ഞാലും
വിഷസഞ്ചിയിൽ നിറയുന്ന
ഉള്ളിലെ ഭയം.

 3

രക്ഷകൻ

ഇടയനെത്തേടി
അറവുശാലയിലേക്കു
തല താഴ്ത്തി നടക്കുന്നു
വഴിതെറ്റിയ കുഞ്ഞാടുകൾ.

Tuesday, January 12, 2021

റേഡിയോ : വിടാതെ പിന്‍തുടരുന്ന ശബ്ദവീചികള്‍


പി സുധാകരന്‍

സംഗീതനാടക അക്കാദമിയുടെ 'കേളി', ഇത്തവണ റേഡിയോയെ കുറിച്ചാണ്. ഒരു പഴയ കേൾവിക്കാരൻ എന്ന നിലയിലും വാർത്താവതാരകൻ എന്ന നിലയിലും ഉള്ള എന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കു വെക്കാൻ അവസരം തന്ന കെ പി രമേഷിനോട് ഏറെ നന്ദി 

റേഡിയോ ഞങ്ങളുടെ ആദ്യത്തെ ഘടികാരമായിരുന്നു. നാട്ടില്‍ അമ്പലങ്ങളും പള്ളികളും പെരുകും മുന്‍പ്, മനുഷ്യനെക്കാളും വലുത് മതങ്ങളാണെന്ന ഉച്ചഭാഷിണിപ്പെരുക്കങ്ങളുടെ കാലത്തിനു മുന്‍പ് സൂര്യനുദിക്കും മുന്നേ ഞങ്ങളെ ഉണര്‍ത്തിയ ഗൃഹാതുരത്വം. 

എനിക്ക് കഷ്ടിച്ച് നാല് വയസ്സുള്ളപ്പോളാണ് എന്നാണ് ഓര്‍മ്മ, വീട്ടില്‍ ആദ്യത്തെ റേഡിയോ വന്നു. മര്‍ഫി? ഫിലിപ്‌സ്? കൃത്യമായി ഓര്‍മ്മയില്ല. അത് ഞങ്ങളുടെ സ്വന്തമായിരുന്നില്ല; അച്ഛന്റെ മരുമകന്റേതായിരുന്നു. പത്രം വരാത്ത ഞങ്ങളുടെ വീട്ടില്‍ (പത്രം മിക്ക വീടുകളിലും വരാത്ത എഴുപതുകളുടെ തുടക്കത്തില്‍) റേഡിയോ ഞങ്ങള്‍ക്ക് കൗതുകമായി. പാട്ടുകള്‍, നാടകങ്ങള്‍, തമാശകള്‍ ... ഇടയ്ക്കു വാര്‍ത്തയും. ആകാശവാണി  തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്... കേരളത്തില്‍ ആകാശവാണി നിലയങ്ങളുടെ ക്രമം എഴുപതുകളിലും എണ്‍പതുകളിലും മലയാളി മനസ്സില്‍ പതിഞ്ഞത് ഇങ്ങനെയാണ്. പിന്നെയാണ് മറ്റു നിലയങ്ങള്‍ വരുന്നത്.  വിവാഹമെല്ലാം കഴിച്ചു സ്വന്തം കുടുംബമായപ്പോള്‍ അദ്ദേഹം ആ റേഡിയോ തിരിച്ചെടുത്തു. പിന്നീട് അതുപോലൊരു പേടകം കാണുന്നത് മഞ്ചേരിയില്‍, പാപ്പിനിപ്പാറയിലെ ചെറിയമ്മയുടെ വീട്ടിലാണ്. ഞങ്ങളുടെ തറവാട്ടുവീട്ടിലും റേഡിയോ ഇല്ലായിരുന്നു. പിന്നീടൊരിക്കല്‍ അമ്മാവന്‍മാരാരോ കൊണ്ടുവന്ന ഗ്രാമഫോണ്‍ പെട്ടി ഞങ്ങളുടെ ശബ്ദം പിടിച്ചെടുത്ത് ആ  അരൂപിയെ ആകാശത്തേക്ക് തുറന്നുവിട്ടതും ആ വീട്ടില്‍ വെച്ചുതന്നെ. വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യന്‍ സൈനികനും യാത്രികനുമായ വ്‌ലാദിമീര്‍ ആര്‍സ്യനേവിന്റെ 'ദെര്‍സു ഉസാല' പരിഭാഷപ്പെടുത്തിയപ്പോള്‍ തന്റെ ശബ്ദം അതുപോലെ പിടിച്ചെടുക്കുന്ന മാന്ത്രിക്കപ്പെട്ടിയെ കുറിച്ച് തെല്ലൊരു അത്ഭുതത്തോടെയും അല്പം അവിശ്വാസത്തോടെയും പറയുന്ന ദെര്‍സുവിനെ ഞാന്‍ കണ്ടു. റേഡിയോയെ ഒരുപാടു സ്‌നേഹിക്കുകയും ഒരു ഒരു ബ്രോഡ്കാസ്റ്റര്‍  എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടാവാം ഈ പുസ്തകം പരിഭാഷപ്പെടുത്തുമ്പോളും അതില്‍ കഴിവതും കേള്‍വിയുടെ ഒരു ഘടകം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചത്.  

ഷോര്‍ട് വേവിനും മീഡിയം വേവിനുമിടയില്‍ ഊഞ്ഞാലാടുന്ന ശബ്ദവീചികള്‍.  വിവിധ ഭാരതി, റേഡിയോ മോസ്‌കോ, ശ്രീലങ്ക പ്രക്ഷേപണ നിലയം… കാറ്റിലുലയുന്ന ശബ്ദവുമായി റേഡിയോ ഞങ്ങളെ ദേശാന്തരങ്ങളിലേക്കു കൊണ്ടുപോയി. 'ഇത് ശ്രീലങ്കാ പ്രക്ഷേപണനിലയം. ഇപ്പോള്‍ സമയം മൂന്നുമണി മുപ്പതു നിമിഷം....' ഉച്ചതിരിഞ്ഞുള്ള മലയാളം പരിപാടികള്‍ക്ക് മുന്‍പുള്ള സ്വരമാധുരി. അടുത്തകാലത്തു ആ സ്വരമാധുരിയുടെ ഉടമയെ കുറിച്ച് ഒരു ഫീച്ചര്‍ വായിച്ചു. കോയമ്പത്തൂരില്‍ വിശ്രമ ജീവിതം നയിക്കുന്ന സരോജിനി ശിവലിംഗം. ലോകം ചെറുതാവുകയും കാഴ്ചയുടെയും കേള്‍വിയുടെയും പലപല സാധ്യതകള്‍ തുറക്കുകയും ചെയ്തപ്പോള്‍, പഴങ്കഥ മാത്രമായി മാറിയ ഒരു കാലത്തിന്റെ ഓര്‍മ്മയാണ് ശ്രീലങ്ക പ്രക്ഷേപണ നിലയം.

നിലയങ്ങള്‍ തിരിച്ചു നോക്കുമ്പോള്‍ ഷോര്‍ട് വേവില്‍ റേഡിയോ മോസ്‌കോയിലെ പരിപാടികളും കേള്‍ക്കാറുണ്ടായിരുന്നു എന്ന് ഏട്ടന്മാര്‍ പറയാറുണ്ട്. 1949 ആഗസ്തില്‍ കണ്ണൂരിലെ ചിറക്കല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചപ്പോള്‍ ആ വാര്‍ത്ത റേഡിയോ മോസ്‌കൊ പ്രക്ഷേപണം ചെയ്തത് പഴയ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്ന ഓര്‍മ്മയാണ്.

ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍  മനസ്സിലാവുന്നു, റേഡിയോ അക്കാലത്ത് ഒരു വലിയ ആര്‍ഭാടമായിരുന്നു. സ്വന്തമായി ലൈസന്‍സ് ഒക്കെ ഉണ്ടെങ്കിലേ വീട്ടില്‍ ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ വെക്കാനാവൂ. ഒന്നുരണ്ടു വര്‍ഷത്തിന് ശേഷം, അച്ഛന്‍ വട്ടംകുളത്തു പോസ്റ്റ്മാസ്റ്റര്‍ ആയിരുന്ന കാലത്താണ്, തൊട്ടടുത്ത സ്‌കൂളില്‍ പഠിച്ചിരുന്ന ഞാന്‍ പോസ്റ്റ് ഓഫീസ് എന്റെ ഇടത്താവളമാക്കിയപ്പോള്‍  റേഡിയോ ലൈസന്‍സ് പുതുക്കാനായി വരുന്നവരെ കാണുന്നത്. ഇതൊക്കെ അന്തസ്സുള്ളവര്‍ക്കു പറഞ്ഞതാണെന്ന അവരുടെ മുഖഭാവത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഓരോ തവണയും ലൈസന്‍സ് പുതുക്കുമ്പോള്‍ ആ പുസ്തകത്തില്‍ ഒട്ടിച്ച മനോഹരമായ സ്റ്റാമ്പുകളായിരുന്നു. ആല്‍ബങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവ. പക്ഷെ അവ ആല്‍ബത്തില്‍ വെക്കാന്‍ പാടില്ലെന്ന് അച്ഛന്‍ തന്നെയാണ് പറഞ്ഞത്. അവ പോസ്റ്റേജ് സ്റ്റാമ്പുകളല്ല, ലൈസന്‍സുകളില്‍ ഒട്ടിക്കാനുള്ള പ്രത്യേക സ്റ്റാമ്പുകളായിരുന്നു. സ്വന്തമായി റേഡിയോ ഇല്ലാത്ത വീടിനെ കുറിച്ചോര്‍ത്ത് മനസ്സില്‍ അല്പം വിഷമം തോന്നി. ഞങ്ങളുടെ സ്‌കൂളിന്  ആരോ സമ്മാനിച്ച ഒരു റേഡിയോ ഉണ്ടായിരുന്നു. ഉച്ചക്ക് ഒരുമണി മുതല്‍ രണ്ടുമണിവരെ മാത്രം അത് ശബ്ദിച്ചു. ഉറുമ്പരിച്ച പൊതിച്ചോറിന്റെയും, പിന്നെ ചരല്‍മൈതാനത്തെ കളികളുടെയും  ഇടയ്ക്ക്  ആ ശബ്ദം കുട്ടികളായ ഞങ്ങളെ ഏറെയൊന്നും ആകര്‍ഷിച്ചില്ല.

അടുത്ത വീട്ടില്‍ പാടുന്ന റേഡിയോയില്‍ നിന്നും ഒഴുകിയെത്തുന്ന അശരീരികള്‍ പലപ്പോഴും എന്നെ കൊതിപ്പിച്ചു. ശബ്ദത്തോടുള്ള പ്രണയം... അത് ഇന്നും തുടരുന്നു.

അങ്ങനെയിരിക്കെയാണ് എന്റെ ഏട്ടന്‍, പി സുരേന്ദ്രന്‍, സ്വന്തം കാലില്‍ നിന്നുവേണം പഠിക്കാന്‍ എന്ന് തീരുമാനിച്ച് അന്ന് മൈസൂരില്‍ തൊഴില്‍ ചെയ്യുന്ന കാലത്ത്, കോഴിക്കോട് ആകാശവാണി നിലയത്തിലെ യുവവാണിയില്‍ ഒരു കഥ അവതരിപ്പിക്കുന്നത്. കഥാവായന കേള്‍ക്കാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോളാണ് അടുത്ത വീട്ടിലെ കുഞ്ഞിപ്പുക്ക തന്റെ പെട്ടിക്കടയില്‍ വെക്കുന്ന റേഡിയോ ഒരു വൈകുന്നേരത്തേക്കു എടുത്തുകൊണ്ടുവരാന്‍ സമ്മതം തന്നത്. അങ്ങനെ ഒരു വൈകുന്നേരത്തേക്ക്  ആകാശവാണി വീണ്ടും ഞങ്ങളുടെ വീട്ടില്‍ അലയടിച്ചു.

അപ്പോഴേക്കും ഇന്ത്യയില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോയുടെ ലൈസന്‍സ് സമ്പ്രദായം എടുത്തുകളഞ്ഞു. എല്ലാവര്‍ക്കും റേഡിയോ വാങ്ങാം എന്ന് വന്നു; പൈസയുണ്ടെങ്കില്‍!  

അക്കാലത്തും വീട്ടില്‍ ഇടക്കെപ്പോഴെങ്കിലും ഒരു റേഡിയോ ശബ്ദം കടന്നു വരാറുണ്ടായിരുന്നു. അത് ബാലമ്മാമയുടെ (അച്ഛന്റെ ഏട്ടന്‍) പോക്കറ്റ് റേഡിയോയുടെ ശബ്ദമാണ്. പൊന്നാനിയില്‍ നിന്നും തന്റെ റാലി സൈക്കിളില്‍ എടപ്പാള്‍ വരെ വരുന്ന ബാലമ്മാമ റേഡിയോ കൊണ്ട് മാത്രമല്ല തന്റെ സംസാരം കൊണ്ടും വീടാകെ ശബ്ദമുഖരിതമാക്കും. ഒരു ഓലവട്ടി നിറയെ മീനുമായി വരുന്ന ബാലമ്മാമ വീടിനു വല്ലാത്ത ഒരു ഉണര്‍വായിരുന്നു. ഒന്നുരണ്ടു ദിവസം കഴിയുമ്പോള്‍ കക്ഷി തിരിച്ചുപോകും. വീടിന്റെ നിശ്ശബ്ദതയിലേക്കു ഞങ്ങള്‍ സ്‌കൂള്‍ വിട്ടുവരും.  

ഏകദേശം അക്കാലത്താണ് മറ്റൊരു കസിന്‍ പഴയ ഒരു കുഞ്ഞു റേഡിയോ തരുന്നത്. കറന്റ് ഇല്ലാത്ത വീട്ടില്‍, പെട്ടെന്ന് ചാര്‍ജ് തീരുന്ന പെന്‍ ടോര്‍ച്ചിന്റെ ബാറ്ററി ഇടുന്ന ആ റേഡിയോ ഉപയോഗിക്കുക സാമ്പത്തികമായി അത്ര സുഖകരമായിരുന്നില്ല. അങ്ങനെയാണ് ആശാരിയെ കൊണ്ട് അതിനു വലിയ ബാറ്ററി ഇടാവുന്ന ഒരു മരപ്പെട്ടി ഉണ്ടാക്കിക്കുന്നത്. കുറേകൂടി ആയുസ്സുള്ള പുതിയ ബാറ്ററിയുമായി, ഇടയ്ക്കിടെ ചുമച്ചും ഏങ്ങലടിച്ചും ആ റേഡിയോ കുറെ കാലം പാടി, പറഞ്ഞു, പിന്നെ നിത്യമായി ഉറങ്ങി.

അക്കാലത്തെപ്പോഴോ വീട്ടില്‍ റേഡിയോകള്‍ മാറിമാറി വന്നു. അതില്‍ ഒരെണ്ണം ഒരു പഴയ വാള്‍വ് റേഡിയോ ആയിരുന്നു. ഹോളണ്ടില്‍ ഉണ്ടാക്കിയ പഴയ ഒരു ഫിലിപ്‌സ് മ്യൂസിക് സിസ്റ്റം കേടുവന്നപ്പോള്‍ അതിലെ റേഡിയോ മാത്രമെടുത്ത് പുതിയൊരു ക്യാബിനറ്റില്‍ കൂടുമാറ്റം നടത്തി ഓപ്പോളും ഏട്ടനും മൈസൂരില്‍ നിന്നും കൊണ്ടുവന്ന ആ റേഡിയോ കാണുമ്പോള്‍ തന്നെ ഒരു 'തറവാടിത്തം' ഉണ്ടായിരുന്നു. പക്ഷെ പന്ത്രണ്ട് മണിക്ക് ഓണ്‍ ആക്കിയാലേ പന്ത്രണ്ടരക്ക് പാടാന്‍ തുടങ്ങൂ.



ഇടയ്ക്കിടെ റേഡിയോ വഴി പഠിപ്പിക്കാറുള്ള  ലളിതഗാനം കേട്ടെഴുതി പാടിത്തരാറുള്ള അച്ഛന്‍ കേള്‍ക്കാറുണ്ടായിരുന്ന (ഇപ്പോഴും കേള്‍ക്കുന്ന) മറ്റൊന്ന് കഥകളിപദങ്ങളാണ് .

'ഇരയിമ്മന്‍ തമ്പിയുടെ ഈരടി കേട്ടുറങ്ങി,

ഓമനത്തിങ്കള്‍ കിടാവും നല്ല കോമള താമരപ്പൂവും' തുടങ്ങിയ പാട്ടുകള്‍ ഇപ്പോഴും അച്ഛന്റെ ഡയറിയില്‍ കാണണം, മനസ്സിലും. റേഡിയോ ഇപ്പോഴും അച്ഛന്റെ സന്തത സഹചാരിയാണ്. ചെറുപ്പത്തില്‍ സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നെകില്‍ ഏറ്റവും മികച്ച ഒരു ഗായകനോ സംഗീത സംവിധായകനോ ആവുമായിരുന്നു അച്ഛന്‍. ഇടശ്ശേരിയുടെ പൂതപ്പാട്ട് ആദ്യമായി സംഗീതാവിഷ്‌കാരം നടത്തി നിഴല്‍നാടകമായി രംഗത്ത് അവതരിപ്പിച്ചതും അച്ഛനാണ്. നിഴല്‍നാടകം എന്നൊരു ആശയം അതിനു മുന്നേ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഇടശ്ശേരി, തന്റെ കവിതകള്‍ ആകാശവാണിയില്‍ വരുന്ന ദിവസങ്ങളില്‍ പൊന്നാനി ചന്തപ്പടിയിലെ ഹോട്ടലില്‍ തങ്ങളെയെല്ലാം കൊണ്ടുപോയി ചായ വാങ്ങിത്തന്ന് കവിത കേള്‍ക്കാറുണ്ടായിരുന്ന കാലം അച്ഛന്‍ ഇപ്പോഴും ഓര്‍ത്തെടുക്കാറുണ്ട്. തന്റെ കലാസമിതി, നാടക ദിനങ്ങളെയും!

അമ്മയുമതെ, തന്റെ സമയക്രമം പാലിച്ചിരുന്നത് റേഡിയോ വഴിയായിരുന്നു. അഞ്ചുമണിക്ക് ഉണരുമ്പോള്‍ വീട്ടിലെ റേഡിയോയും ഉണരും. പ്രഭാതഗീതമാകുമ്പോളേക്കും ഞങ്ങളും ഉണരണം. ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തയും പിന്നെ വിദ്യാഭ്യാസ പരിപാടിയും രണ്ടു ചലച്ചിത്രഗാനങ്ങളും കഴിഞ്ഞു എട്ടുമണിയോടെ, ഇംഗ്ലീഷ്  വര്‍ത്തക്കു മുന്‍പുള്ള പരസ്യമാകുമ്പോഴേക്കും പ്രാതല്‍ തയ്യാറായിരിക്കും. ഇത് കേരളത്തിലെ ഒരു ശരാശരി കുടുംബത്തിന്റെ രീതിയായിരുന്നു. വൈകീട്ടും ജീവിതത്തിന്റെ താളം അത് തന്നെ. ചലച്ചിത്ര ഗാനങ്ങള്‍ നാടകം... എല്ലാവരും കൂടിയിരുന്ന് വര്‍ത്തമാനം പറയുമ്പോള്‍ അതൊന്നും കേള്‍ക്കാതെ വര്‍ത്തമാനം പറഞ്ഞു കൂടെയിരിക്കുന്ന കുടുംബാംഗമായിരുന്നു. സമയം ഓര്‍മ്മിപ്പിച്ചും സമയം കൊന്നും അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. 

ഒരു പക്ഷെ നാടകങ്ങള്‍ കാണുന്നതിലും മനോഹരമായി നമ്മള്‍ ആസ്വദിച്ചത് റേഡിയോ നാടകങ്ങളിലൂടെയായിരുന്നു. അത് നമ്മളെ കൂടുതല്‍ കല്പനാ ശക്തിയുള്ളവരാക്കി, വായനപോലെ. വായനയും കേള്‍വിയും പരസ്പരപൂരകങ്ങളാണെന്ന് നമ്മളറിയാതെ നമ്മളെ പഠിപ്പിച്ചു; പുസ്തകങ്ങളെ സ്‌നേഹിക്കാനും.

ഇടതടവില്ലാത്ത കേള്‍വിയുടെ ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ടെലിവിഷനിലേക്കും അവിടെനിന്നും മൊബൈല്‍ ഫോണിലേക്കും നമ്മള്‍ ചുരുങ്ങി ചുരുങ്ങി  ഇല്ലാതാവന്‍ തുടങ്ങും മുന്‍പ്. നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ ഒരു വീട്ടിലെ റേഡിയോയുടെ ശബ്ദം അലിഞ്ഞലിഞ്ഞു ഇല്ലാതാവുമ്പോഴേക്കും അടുത്ത വീട്ടിലെ റേഡിയോ വീചികളുടെ ഭ്രമണപഥത്തിലേക്ക് നമ്മള്‍ കടന്നിട്ടുണ്ടാവും. പണ്ടൊക്കെ ശബ്ദത്തിനും ഉണ്ടായിരുന്നല്ലോ അയല്‍പക്ക ബന്ധങ്ങള്‍.

എടപ്പാള്‍ ഹൈസ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്ത് തൊട്ടടുത്തുണ്ടായിരുന്ന ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന കൃഷ്ണന്‍ നമ്പൂതിരി മാഷിന്റെ പ്രധാന നേരമ്പോക്കും റേഡിയോ കേള്‍വിയായിരുന്നു. ഇടയ്ക്കിടെ കിടപ്പിലാവുന്ന ആ റേഡിയോയെ അടിക്കടി ചികില്‍സിച്ച്  ആസന്നമൃത്യുവില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ കൂട്ടുകാരന്‍ ചന്ദ്രനായിരുന്നു. ചന്ദ്രന്റെ ഏട്ടന്‍ കൃഷ്‌ണേട്ടന്‍ എടപ്പാളില്‍ നടത്തുന്ന ന്യൂക്ലിയസ് റേഡിയോസ് എന്ന റേഡിയോ റിപ്പയര്‍ ഷോപ്പില്‍ ഇടയ്ക്കിടെ ആ പാട്ടുപെട്ടിയെ സൗജന്യ ചികിത്സക്കായി അഡ്മിറ്റ് ചെയ്യും. കാലക്രമത്തില്‍ ആ റേഡിയോ പോയി ... പിന്നാലെ മാഷും.

റേഡിയോയെ പ്രണയിച്ച അക്കാലത്തായിരുന്നു കോഴിക്കോട് ആകാശവാണിയുടെ യുവവാണിയില്‍  പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്  198990 ല്‍. ആരാധനയോടെ കേട്ട ഒരു ശബ്ദത്തിന്റെ ഉടമയെ അന്ന് ആദ്യമായി കണ്ടു  ഖാന്‍ കാവില്‍. സ്വന്തം ശബ്ദത്തെ സ്‌നേഹിക്കാന്‍ ആദ്യമായി പഠിപ്പിച്ചത് ഖാന്‍ ആയിരുന്നു. ഇന്ദിര, നരേന്ദ്രന്‍... കടല്‍ത്തീരത്തുള്ള കോഴിക്കോട് ആകാശവാണി നിലയത്തിന്റെ  ഐഡന്റിറ്റി ആയ കുറെ ആളുകള്‍ ഉണ്ടായിരുന്നു അന്ന്. മികച്ച സാഹിത്യകൃതികളും ഷേക്‌സ്പിയര്‍ നാടകങ്ങളുമൊക്കെ അവര്‍ റേഡിയോ രൂപാന്തരണം നല്‍കി അവതരിപ്പിച്ചു.

പക്ഷെ, പിന്നീട് 1993 ല്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ ആകാശവാണി നിലയം, എന്തുകൊണ്ടെന്നറിയില്ല, എത്തിപ്പിടിക്കാനാവാത്ത സ്വപ്നം പോലെയായിരുന്നു കുറെ നാള്‍. കേട്ടുശീലിച്ച ശബ്ദങ്ങളെ നേരില്‍ കാണാന്‍ പോലും അവിടെ കയറാന്‍ ഭയംതോന്നി. ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ അവിടെ കയറുന്നത്. ഗോപന്‍ എന്ന വാര്‍ത്താവതാരകന്റെ മാസ്മരികമായ ശബ്ദം നേരിട്ട് കേള്‍ക്കുന്നത് അന്നാണ്. കാഷ്വല്‍ വാര്‍ത്താവായനക്കാര്‍ക്കു ആകാശവാണിയില്‍ അവസരം കിട്ടുമെന്ന് പറഞ്ഞ്, എന്നോട് അപേക്ഷ നല്കാന്‍ പറഞ്ഞതും, പിന്നീട് തെരഞ്ഞെടുക്കപെട്ടപ്പോള്‍ പരിശീലനം നല്‍കിയതും അദ്ദേഹമാണ്. ടിഎന്‍ സുഷമ, ശ്രീദേവി, സത്യചന്ദ്രന്‍, സുഷമ മോഹന്‍, ഹക്കീം കൂട്ടായി, ശ്രീകണ്ഠന്‍, ശ്രീകുമാര്‍.... ഓരോരുത്തരും ഓരോ അനുഭവപാഠങ്ങളായിരുന്നു അവിടെ. അങ്ങനെയൊരു സാധ്യതയെ കുറിച്ച് ആദ്യം പറയുന്നത് എനിക്ക് മുന്നേ അവിടെ എത്തിയ പഴയ കൂട്ടുകാരന്‍ എംസിഎ നാസറാണ്. അവന്‍ അന്ന് മാധ്യമം പത്രത്തിന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍. ആകാശവാണിയുടെ ലോകം വളരെ സജീവമായിരുന്നു. ഒരിക്കലും കൃത്യമായി കിട്ടാത്ത ഓണറേറിയം പക്ഷെ ഞങ്ങളെയെല്ലാം പൊടുന്നനെ 'സമ്പന്നരാക്കും'! നിനച്ചിരിക്കാതെയായിരിക്കും ചെക്ക് കിട്ടുക. ദാരിദ്ര്യം ഊട്ടിയുറപ്പിച്ച ചങ്ങാത്തങ്ങളുടേതുകൂടിയായിരുന്നു ആ കാലം. 

പൈസ കിട്ടിയില്ലെങ്കിലും ആകാശവാണി ഞങ്ങള്‍ക്ക് ഒരു ഹരമായിരുന്നു. സ്വന്തം ശബ്ദം ലൈവ് ആയി ഗഗനചാരിയാവുന്നതിന്റെ ആഹ്ലാദം ഞങ്ങള്‍ അനുഭവിച്ചു. ഡല്‍ഹി വിടുമ്പോള്‍ ഉപേക്ഷിക്കാന്‍ വിഷമം തോന്നിയ ഒരു ഇടമായിരുന്നു അത്; ആദ്യമായി വാര്‍ത്ത വായിക്കുമ്പോഴുണ്ടായ പരിഭ്രമം ഏകദേശം പത്ത് വര്‍ഷമായിട്ടും ഇല്ലാതായിരുന്നില്ലെകില്‍ കൂടി.  

വാര്‍ത്താവിനിമയത്തിന്റെ ഏറ്റവും വലിയ സാധ്യതകളില്‍ ഒന്നായി റേഡിയോ മാറാന്‍ തുടങ്ങിയ കാലമായിരുന്നു അത്. FM ടെക്‌നോളജി ബ്രോഡികാസ്റ്റിംഗിനെ മാറ്റിമറച്ചുകൊണ്ടിരിക്കുന്ന കാലം.  പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ മലയാള പ്രക്ഷേപണം തന്നെ ഡല്‍ഹി വിട്ടു, തിരുവനന്തപുരത്തെത്തി. എന്തുകൊണ്ടെന്നറിയില്ല നമ്മുടെ ഭരണാധികാരികള്‍ക്ക് റേഡിയോയുടെ സാധ്യത ഇനിയും മനസ്സിലായിട്ടില്ല. നമ്മുടെ സമയത്തില്‍ ഇടപെടാതെ നമ്മുടെ ഭാഗമാവാന്‍ കഴിയുന്ന മറ്റൊരു മാധ്യമവുമില്ല. സ്വകാര്യ FM ചാനലുകള്‍ തഴച്ചു വളരുമ്പോളും സര്‍ക്കാര്‍ റേഡിയോ നിലയങ്ങള്‍ ജീവവായുവിനായി പിടയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ടെലിവിഷന്‍ വലിയ വിപ്ലവങ്ങള്‍ നടത്തുമ്പോഴും നമ്മളില്‍ ഇടപെടാതെ നമ്മുടെ ഭാഗമാവുന്ന റേഡിയോക്ക് അതിന്റേതായ ഒരു ഇടമുണ്ട്. വിദ്യാഭ്യാസം തൊട്ടു വിനോദംവരെ വലിയ സാധ്യതകള്‍ തിരിച്ചറിയാന്‍, പക്ഷെ താരാട്ടിനെ സ്‌നേഹിക്കാന്‍ കഴിയണം, സംഗീതത്തെ പ്രണയിക്കാനാവണം, കണ്ണടച്ചിരുന്നു കാതു തുറക്കാനാവണം.   

###