Monday, January 25, 2021

മെതിയടി

നിന്റെ മെതിയടിക്ക്
പാകമാകാത്ത കാലുകളാണെന്റേത്
കിതപ്പറിയാതെ  നീ നടക്കുമ്പോൾ
മുള്ളുകളെ ശപിച്ച്
ഞാൻ പാറമേൽ ഇരിക്കുന്നു.
കയറാനുള്ളത്
ഒരേ കുന്നിൻചെരിവുതന്നെയാണ്
നിനക്കും എനിക്കും കൗമാരം തന്ന
അതേ  പച്ചപ്പ്‌.
മെതിയടി ഊരി
എന്റെ കാല്കീഴിൽ വെച്ച്
നഗ്‌നപാദനായി നീ നടക്കുന്നു.
"എത്ര നടന്നതാണീ  ഒറ്റയടിപ്പാതകൾ..."
ഊരിപ്പോകുന്ന മെതിയടികളും കൊണ്ട്
ഞാൻ കിതക്കുമ്പോൾ
സൂര്യനെപ്പോലെ
നീ കുന്നുകയറി മറയുന്നു.
ഇരുൾ കനക്കും മുന്നേ
നീ കുളിച്ചിറങ്ങുന്നു
ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങളുടെ  
സന്ധ്യയിൽ
ഞാൻ
നിന്റെ മെതിയടിയോളം
ചെറുതാവുന്നു.

No comments:

Post a Comment