ഇന്ന് രാവിലെ വീണ്ടും ടാഗോറിനെ കാബൂളിവാല വായിച്ചു. കാബൂളിവാല ഞാൻ ആദ്യം വായിക്കുന്നത് സ്കൂൾ കാലത്താണ്. അന്ന് അത് വായിക്കുമ്പോൾ അതിലെ നിർമ്മലമായ സ്നേഹമായിരുന്നു ഉള്ളിൽ നിറഞ്ഞത്, പക്ഷെ ഇന്ന് വായിച്ചപ്പോൾ സ്വന്തം മണ്ണ് നഷ്ടമാവുന്ന മനുഷ്യനെക്കൂടി കണ്ടു.
ആ കഥ ഇന്ന് വായിക്കാൻ ഒരു കാരണമുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം വീണ്ടും താലിബാൻ പിടിച്ചെടുത്ത വാർത്ത ഉണ്ടാക്കുന്ന വേദനയോടെ ആദ്യം കണ്ടത് ഇന്ന് ഉണ്ണി വരച്ച കാർട്ടൂണായിരുന്നു. എഴുത്തിൽ മുഴുകിയ ടാഗോറിന്റെ എഴുത്തുമേശക്കരികിൽ നിൽക്കുന്ന ഉണ്ണിയുടെ കാർട്ടൂൺ കഥാപാത്രം; അവനോട് ടാഗോർ പറയുന്നത് ഇത്രമാത്രം "Not an anthem for the neighbourhood. A prayer for Kabuliwala". ഐക്യരാഷ്ട്രസഭയുടെ ചുമരിനെ അലങ്കരിക്കേണ്ട ഒരു കാർട്ടൂണാണിത്.അഫ്ഗാനിസ്ഥാൻ വേദനിപ്പിക്കുന്നത് ഇതാദ്യമായല്ല ഖാലിദ് ഹൊസൈനിയുടെ The Kite Runner ഉം A Thousand Splendid Suns ഉം വായിച്ചപ്പോൾ ഉണ്ടായ അതെ വേദന, ഒരു പക്ഷെ അതിലും ആഴത്തിൽ ഉണ്ടാക്കുന്നു ഈ കാർട്ടൂൺ.
No comments:
Post a Comment