ചരമപേജ്
ജീവൻ നഷ്ടപ്പെട്ട
ഒരു മഴവില്ലുപോലെയാണ്,
നിറങ്ങൾ വാർന്നൊഴിഞ്ഞ്
ചാരനിറം പൂണ്ട്...
പിൻകഴുത്തിൽ ആഴ്ന്നിറങ്ങിയ
കത്തിയുടെ ചുംബനത്തിൽ വീണവൻ,
നെഞ്ചകം പിളർന്ന
സ്നേഹം വാരിപ്പുണർന്നവൻ.
തളം കെട്ടിയ ചോരയിൽ
ഒരാൾ കിടന്നുറങ്ങുന്നുണ്ട്
ഒന്നാം പേജിലേക്ക്
ഉയിർത്തെഴുന്നേൽക്കാനായി.
പ്രണയത്തിന്റെ മൂർച്ചയിൽ
നിദ്രയിലേക്ക് മുങ്ങാംകുഴിയിട്ടവൻ
ഒന്നരയിഞ്ചു ചരമക്കോളത്തിന്റെ
ഒരു മൂലയിലെവിടെയോ..
കരഞ്ഞു വീർത്ത കണ്ണുമായി
വിഷം വിഴുങ്ങിയവൾ
നിറചിരിയുമായി
മറ്റൊരിടത്ത്.
ഇരുളിന്റെ വാതിൽ തുറന്ന്
തീവണ്ടിപ്പാളത്തിലേക്കു നടന്നവൻ
ഒരു ഓർമ്മയുടെ ബാക്കിപത്രം പോലെ.
വണ്ടിക്കടിപ്പെട്ടു യാത്രയായ ചങ്ങാതിയെ
ചരമക്കോളത്തിൽ പോലും ഞാൻ വായിച്ചില്ല.
പക്ഷെ ഒറ്റ സെൽഫിയിൽ
കൊക്കയിൽ വീണവന്റെ
ജീവിത യാത്ര വിവരണം
ഞാൻ വായിച്ചെടുത്തിട്ടുണ്ട്,
ചരമവാർത്തക്കും മുന്നേ.
പക്ഷെ, ഇനിയുമുണ്ടേറെ
വായിക്കാൻ ബാക്കി
മൃത്യുവിന്റെ
സുവിശേഷ പുസ്തകത്തിൽ
മഴവില്ലൊളിപ്പിച്ചു വെച്ച
മയിൽപീലിപോലെ.
ജീവൻ നഷ്ടപ്പെട്ട
ഒരു മഴവില്ലുപോലെയാണ്,
നിറങ്ങൾ വാർന്നൊഴിഞ്ഞ്
ചാരനിറം പൂണ്ട്...
പിൻകഴുത്തിൽ ആഴ്ന്നിറങ്ങിയ
കത്തിയുടെ ചുംബനത്തിൽ വീണവൻ,
നെഞ്ചകം പിളർന്ന
സ്നേഹം വാരിപ്പുണർന്നവൻ.
തളം കെട്ടിയ ചോരയിൽ
ഒരാൾ കിടന്നുറങ്ങുന്നുണ്ട്
ഒന്നാം പേജിലേക്ക്
ഉയിർത്തെഴുന്നേൽക്കാനായി.
പ്രണയത്തിന്റെ മൂർച്ചയിൽ
നിദ്രയിലേക്ക് മുങ്ങാംകുഴിയിട്ടവൻ
ഒന്നരയിഞ്ചു ചരമക്കോളത്തിന്റെ
ഒരു മൂലയിലെവിടെയോ..
കരഞ്ഞു വീർത്ത കണ്ണുമായി
വിഷം വിഴുങ്ങിയവൾ
നിറചിരിയുമായി
മറ്റൊരിടത്ത്.
ഇരുളിന്റെ വാതിൽ തുറന്ന്
തീവണ്ടിപ്പാളത്തിലേക്കു നടന്നവൻ
ഒരു ഓർമ്മയുടെ ബാക്കിപത്രം പോലെ.
വണ്ടിക്കടിപ്പെട്ടു യാത്രയായ ചങ്ങാതിയെ
ചരമക്കോളത്തിൽ പോലും ഞാൻ വായിച്ചില്ല.
പക്ഷെ ഒറ്റ സെൽഫിയിൽ
കൊക്കയിൽ വീണവന്റെ
ജീവിത യാത്ര വിവരണം
ഞാൻ വായിച്ചെടുത്തിട്ടുണ്ട്,
ചരമവാർത്തക്കും മുന്നേ.
പക്ഷെ, ഇനിയുമുണ്ടേറെ
വായിക്കാൻ ബാക്കി
മൃത്യുവിന്റെ
സുവിശേഷ പുസ്തകത്തിൽ
മഴവില്ലൊളിപ്പിച്ചു വെച്ച
മയിൽപീലിപോലെ.