മോക്ഷം പ്രാപിച്ച കുട്ടി
ഇന്ത്യ എന്റെ രാജ്യമാണെന്ന്
സ്കൂൾ സാഹിത്യ സമാജത്തിൽ
പ്രസംഗിച്ചിരുന്നു
സമ്മാനം കിട്ടിയ കുഞ്ഞു ട്രോഫി
കളിപ്പാട്ടങ്ങൾക്കൊപ്പം
ആകാശംകാണാത്ത
അലമാരിയിൽ ഒളിച്ചിരുന്നു.
കുങ്കുമ റിബ്ബണിൽ
ഹെയർപിന്നിൽ തിളങ്ങിയ വെള്ളയിൽ, നീലയിൽ
എല്ലാം അവൾ ദേശത്തിന്റെ നിറം കണ്ടു.
മോക്ഷം പ്രാപിച്ച കുട്ടി
മാതൃഭാഷയെ കുറിച്ച് ചെയ്ത പ്രസംഗത്തിൽ
അച്ഛനും അമ്മക്കുമൊപ്പം
തന്റെ ദേശത്തിൻറെ നാഥനെയും ഓർത്തിരുന്നു.
ഇന്ത്യ എന്റെ രാജ്യമാണെന്ന്
സ്കൂൾ സാഹിത്യ സമാജത്തിൽ
പ്രസംഗിച്ചിരുന്നു
സമ്മാനം കിട്ടിയ കുഞ്ഞു ട്രോഫി
കളിപ്പാട്ടങ്ങൾക്കൊപ്പം
ആകാശംകാണാത്ത
അലമാരിയിൽ ഒളിച്ചിരുന്നു.
കുങ്കുമ റിബ്ബണിൽ
ഹെയർപിന്നിൽ തിളങ്ങിയ വെള്ളയിൽ, നീലയിൽ
എല്ലാം അവൾ ദേശത്തിന്റെ നിറം കണ്ടു.
മോക്ഷം പ്രാപിച്ച കുട്ടി
മാതൃഭാഷയെ കുറിച്ച് ചെയ്ത പ്രസംഗത്തിൽ
അച്ഛനും അമ്മക്കുമൊപ്പം
തന്റെ ദേശത്തിൻറെ നാഥനെയും ഓർത്തിരുന്നു.
അയാൾ അവൾക്കു ദൈവം തന്നെയായിരുന്നു.
ഉച്ചക്കഞ്ഞിയുടെ രൂപത്തിൽ,
യൂണിഫോമിന്റെ രൂപത്തിൽ.
ദൈവം അവളോട് കൂട്ടുകൂടി,
അവളുടെ വെള്ളാരംകണ്ണുകളിൽ
ചിരി പടർത്തി .
അനാഥമായ
ആശുപത്രി വരാന്തയിൽ
തണുത്തുറഞ്ഞു കിടന്നപ്പോൾ,
അവളുടെ വെളിച്ചമണഞ്ഞ കണ്ണുകൾ
ദൈവനാഥനെ തേടി.
എന്നാൽ അവളുടെ ദൈവം
അവൾക്കരികിലെങ്ങും
പ്രത്യക്ഷപ്പെട്ടില്ല,
ജ്വരബാധയിൽ പിടക്കുന്ന പ്രാണനെ കണ്ടില്ല,
ജീവവായു കിട്ടാതെ
അവൾ പിടഞ്ഞപ്പോൾ,
വെളുത്ത മാലാഖമാർ
ഉച്ചക്കഞ്ഞിയുടെ രൂപത്തിൽ,
യൂണിഫോമിന്റെ രൂപത്തിൽ.
ദൈവം അവളോട് കൂട്ടുകൂടി,
അവളുടെ വെള്ളാരംകണ്ണുകളിൽ
ചിരി പടർത്തി .
അനാഥമായ
ആശുപത്രി വരാന്തയിൽ
തണുത്തുറഞ്ഞു കിടന്നപ്പോൾ,
അവളുടെ വെളിച്ചമണഞ്ഞ കണ്ണുകൾ
ദൈവനാഥനെ തേടി.
എന്നാൽ അവളുടെ ദൈവം
അവൾക്കരികിലെങ്ങും
പ്രത്യക്ഷപ്പെട്ടില്ല,
ജ്വരബാധയിൽ പിടക്കുന്ന പ്രാണനെ കണ്ടില്ല,
ജീവവായു കിട്ടാതെ
അവൾ പിടഞ്ഞപ്പോൾ,
വെളുത്ത മാലാഖമാർ
അവളെ തേടിവന്നില്ല.
എന്റെ ദൈവമേ എന്ന വിളി
പേടിപ്പെടുത്തുന്ന ഇരുളിൽ അലയടിച്ചു.
മോക്ഷം പ്രാപിച്ച കുട്ടിയെ
സൈക്കിൾ റിക്ഷയുടെ തട്ടിൽ
ഇറക്കി കിടത്തുമ്പോൾ
അവൾ അനാഥയായിരുന്നു,
ഗോതമ്പുപാടങ്ങളിൽ
മോക്ഷം തേടിയലഞ്ഞ
ആയിരക്കണക്കിന്
അനാഥരിൽ ഒരുവൾ.
അവളുടെ ദൈവത്തിനും
അവർ അജ്ഞാതരായിരുന്നു...
മോക്ഷം പ്രാപിച്ച കുട്ടികൾ
മോക്ഷം പ്രാപിക്കാത്ത ആത്മാക്കളായി
എനിക്കും നിനക്കുമിടയിൽ...
നമ്മുടെ ഗോതമ്പുപാടങ്ങൾ
ഇപ്പോൾ
വരണ്ടുണങ്ങിയിരിക്കുന്നു....
എന്റെ ദൈവമേ എന്ന വിളി
പേടിപ്പെടുത്തുന്ന ഇരുളിൽ അലയടിച്ചു.
മോക്ഷം പ്രാപിച്ച കുട്ടിയെ
സൈക്കിൾ റിക്ഷയുടെ തട്ടിൽ
ഇറക്കി കിടത്തുമ്പോൾ
അവൾ അനാഥയായിരുന്നു,
ഗോതമ്പുപാടങ്ങളിൽ
മോക്ഷം തേടിയലഞ്ഞ
ആയിരക്കണക്കിന്
അനാഥരിൽ ഒരുവൾ.
അവളുടെ ദൈവത്തിനും
അവർ അജ്ഞാതരായിരുന്നു...
മോക്ഷം പ്രാപിച്ച കുട്ടികൾ
മോക്ഷം പ്രാപിക്കാത്ത ആത്മാക്കളായി
എനിക്കും നിനക്കുമിടയിൽ...
നമ്മുടെ ഗോതമ്പുപാടങ്ങൾ
ഇപ്പോൾ
വരണ്ടുണങ്ങിയിരിക്കുന്നു....
No comments:
Post a Comment